വൈക്കം : കാലാക്കൽ ക്ഷേത്രത്തിൽ 21 ന് തുടങ്ങുന്ന പത്താമുദയമഹോത്സവത്തിന്റെ നടത്തിപ്പിനുള്ള നിധിസമാഹരണം വിജയാ ഫാഷൻ ജുവലറി ഉടമ ജി വിനോദ് ഉദ്ഘാടനം ചെയ്തു. 25 വരെയാണ് ഉത്സവാഘോഷം. ദേവസ്വം ബോർഡ് അഡ്.ഓഫീസർ കെ.ആർ.ബിജു,ക്ഷേത്രോപദേശക സമിതി പ്രസിഡന്റ് കെ.എസ് ചന്ദ്രൻ മൂശാറയിൽ,വൈസ്.പ്രസിഡന്റ് സുധാകരൻ കാലാക്കൽ,കെ.കെ വിജയപ്പൻ തിരുവോണം ,ടി.രാജേഷ്. ആലക്കാട്ടുചിറ,കെ വി പവിത്രൻ ,ഗോപകുമാർ,വിനോദ് തുണ്ടത്തറ,മുരളീധരൻ,ബിജു വാസനശ്ശേരി,എം.കെ ശരത്കുമാർ എന്നിവർ പങ്കെടുത്തു. കൊടിമരം മുറിക്കലും കുലവാഴപുറപ്പാടും 21 ന് വൈകിട്ട് 7 ന് നടക്കും.രാത്രി 10.30 ന് സർപ്പംപാട്ടും പൊടിക്കളവും. 22 ന് രാവിലെ 10.30 ന് സർപ്പംപാട്ടും ഭസ്മക്കളവും,രാത്രി 8 ന് സർപ്പംപാട്ടും പൊടിക്കളവും രാത്രി 10 ന് സർപ്പംപാട്ടും പൊടിക്കളവും. 23 ന് രാവിലെ 10 ന് സർപ്പംപാട്ട്,രാത്രി 9 ന് അഞ്ചുതല മണിനാഗത്തിന്റെ പൊടിക്കളവും സർപ്പംപാട്ടും, 12 ന് പറനാഗത്തിന്റെ കൂട്ടക്കളം. തുടർന്ന് പൊങ്ങും നൂറും. 24 ന് രാവിലെ 10 ന് ഗന്ധർവ്വൻപാട്ട്,വൈകിട്ട് 7 ന് ദേവിക്ക് കളം,10 ന് ഗന്ധർവൻപാട്ട്. 25 ന് രാവിലെ 9 ന് ശ്രീബലി,12.30 ന് കാലാക്കൽ ക്ഷേത്ര ഉപദേശകസമിതി വക മഹാപ്രസാദമൂട്ട് ,വൈകിട്ട് 6 ന് കാഴ്ചശ്രീബലി,7.30 ന് വില്ലടിച്ചാംപാട്ട് ,9 ന് അഭിഷേകത്തിനുള്ള തടി വരവ്. ക്ഷേത്രത്തിലെ ഉത്സവാഘോഷത്തിലെ ഏറ്റവും പ്രാധാന്യമുള്ള ചടങ്ങാണ് വിവിധ പ്രദേശങ്ങളിൽ നിന്നും വരുന്ന തടി എഴുന്നള്ളിപ്പ്.കാലക്കൽ ക്ഷേത്രത്തിലെ പ്രധാന വഴിപാടാണിത്. 12 ന് ആറാട്ടെഴുന്നള്ളിപ്പ്, വലിയകാണിക്ക എന്നിവയോടെ ഉത്സവം സമാപിക്കും. കൊവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്ന് ക്ഷേത്രം അധികൃതർ അറിയിച്ചു. തടി വഴിപാട് നടത്തുന്നവർ ക്ഷേത്ര കമ്മിറ്റിയുമായി ബന്ധപ്പെടണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |