കതിരൂർ : മരബെഞ്ചിൽ കമിഴ് ന്ന് കിടന്ന് ഇരുകൈകളും കൊണ്ട് നാടൻ ബോംബ് കെട്ടിയിരുന്ന കാലം കണ്ണൂരിന് പഴയ കഥ. കാലം മാറുന്നതോടെ ബോംബുകളും പുതിയ പരീക്ഷണത്തിലേക്ക് നീങ്ങുകയാണ്. കണ്ണൂർ ജില്ലയിലെ സംഘർഷ മേഖലയായ കതിരൂർ, പാനൂർ പൊലീസ് സ്റ്റേഷൻ പരിധികളിൽ ബോംബ് നിർമാണത്തിന് ന്യൂ ജെൻ മാതൃക. കഴിഞ്ഞ ദിവസം കതിരൂരിൽ ബോംബ് നിർമ്മാണത്തിനായി ഉപയോഗിച്ചത് കമ്പോസ്റ്റ് ടാങ്കാണെന്നറിയുമ്പോഴാണ് പുത്തൻ ബോംബുകളുടെ പിറവി അത്ഭുതപ്പെടുത്തുന്നത്.
സ്ഫോടനം നടന്നാൽ മുഖത്ത് പരിക്കേൽക്കാതിരിക്കാനായിരുന്നു ഈ മുൻകരുതൽ. കമ്പോസ്റ്റ് ടാങ്കാണ് കതിരൂർ നാലാം മൈലിൽ ബോംബ് നിർമാണത്തിനായി സംഘം ഉപയോഗിച്ചതെന്ന് പൊലീസ് പറയുന്നു.
ബോംബ് പൊട്ടി രക്തസാക്ഷികളായതും ജീവിക്കുന്ന രക്തസാക്ഷികളും കണ്ണൂർ ജില്ലയിൽ നിരവധി പേരാണ്.ബോംബ് പൊട്ടി കാൽ നഷ്ടപ്പെട്ട അസ്ന ഇപ്പോൾ ഡോക്ടറായി പ്രാക്ടീസ് ചെയ്യുകയാണ്. ആക്രി സാധനങ്ങൾ പെറുക്കുന്നതിനിടയിൽ പരിക്കേറ്റ നാടോടികളും ഏറെയാണ് പാനൂർ, കതിരൂർ മേഖലയിൽ. കൈപ്പത്തികൾ ഉൾപ്പെടെ നഷ്ടപ്പെട്ട് ഗുരുതരമായ പരിക്കുകളോടെ ജീവിക്കുന്നവരും ഏറെയാണ്. പാനൂർ പൊലീസ് സ്റ്റേഷനു മുന്നിൽ ബോംബുകൾ നിർവീര്യമാക്കാൻ കുഴി തന്നെ ഉണ്ടായിരുന്നു.
നിർമ്മാണത്തിലേക്ക് ന്യൂ ജെൻ
കതിരൂർ നാലാം മൈലിൽ ബോംബ് നിർമ്മിച്ച സംഘം ഈ രംഗത്ത് ന്യൂ ജെൻ ആണെന്നാണ് പൊലീസ് നൽകുന്ന സൂചന.
കഴിഞ്ഞ ദിവസങ്ങളിൽ കതിരൂർ, തലശേരി, മമ്പറം എന്നിവിടങ്ങളിൽ നടന്ന റെയ്ഡിൽ നിരവധി ബോംബുകൾ പിടികൂടുകയും ചെയ്തിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |