ചെറുവത്തൂർ: മംഗളൂരു നിന്നും കൊച്ചിയിലേക്ക് പഞ്ചസാരയുമായി പോവുകയായിരുന്ന ചരക്കു ലോറി മറിഞ്ഞു. മയ്യിച്ച ദേശീയപാതയിൽ കാര്യങ്കോട് പാലത്തിന് സമീപം താഴ്ചയിലേക്കാണ് മറിഞ്ഞത്. ഡ്രൈവറും ക്ലീനറും നിസ്സാരപരുക്കുകളോടെ രക്ഷപ്പെട്ടു. 24 ചാക്ക് പഞ്ചസാര വെള്ളത്തിൽ കുതിർന്ന് ഉപയോഗശൂന്യമായി.
കർണാടക ഹുബ്ലി സ്വദേശി എച്ച്. രമേശ് (42), കൊപ്പട സ്വദേശി എൻ. രമേശ് (32) എന്നിവരാണ് ലോറി ജീവനക്കാർ. ലോറിയുടെ കാബിനിൽ കുടുങ്ങിയ ഇരുവരെയും നാട്ടുകാർ രക്ഷപ്പെടുത്തി ചെറുവത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ വൈകീട്ട് 4 മണിയോടെയാണ് സംഭവം. എതിരെ അമിത വേഗതയിൽ വന്ന കണ്ടയ്നർ ലോറി ഇടിക്കാതിരിക്കാനുള്ള ശ്രമത്തിനിടയിൽ നിയന്ത്രണം വിട്ടാണ് ലോറി താഴ്ചയിലെ വെള്ളക്കെട്ടിലേക്ക് മറിഞ്ഞത്.
മയ്യിച്ച ബസ് സ്റ്റോപ്പ് പരിസരത്തെ താഴ്ചയിലേക്ക് വലിയ ശബ്ദത്തോടെ മറിയുന്ന ലോറി കണ്ട് ആദ്യം ഓടിയെത്തിയ നാട്ടുകാരായ രമേശൻ, ഗിരീശൻ, മഹേഷ് എന്നിവരും കാഞ്ഞങ്ങാട് ചെമ്മട്ടംവയലിലെ സിവിൽ ഡിഫൻസ് കിരൺ കുമാറും ചേർന്നാണ് ലോറിയിൽ കുരുങ്ങിയവരെ രക്ഷപ്പെടുത്തുന്നതിന് മുൻകൈ എടുത്തത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |