കാഞ്ഞങ്ങാട്: കൊവിഡിനെതിരെ സാമൂഹ്യമാദ്ധ്യമത്തിലൂടെ സമൂഹത്തെ ബോധവൽക്കരിച്ച 'മൊട്ടൂസ്" ഒരു വർഷ നിറവിൽ. മടിക്കൈ കക്കാട്ടെ ദേവരാജ് എന്ന രണ്ടാം ക്ലാസുകാരനാണ് മൊട്ടത്തലയും വള്ളി ട്രൗസറുമായി സ്വതസിദ്ധമായ പുഞ്ചിരിയോടെ 'മൊട്ടൂസ്" എന്ന കഥാപാത്രത്തിന് ജീവൻ നല്കിയത്. കൊവിഡ് സൃഷ്ടിച്ച ഭീതിയുടെ കാലത്ത് ദിവസം തോറും യൂടൂബിലൂടെ 'മൊട്ടൂസ്" കൊവിഡിനെ പ്രതിരോധിക്കേണ്ട നുറുങ്ങു വിവരങ്ങൾ കൈമാറുകയായിരുന്നു. ബോധവത്കരണ പരിപാടിയുടെ 81-ാം എപ്പിസോഡ് കഴിഞ്ഞ ദിവസം പുറത്തിറങ്ങി. ജില്ലയിലും സംസ്ഥാന തലത്തിലും കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്തപ്പെടുമ്പോൾ സ്ഥിരമായി പരാമർശിക്കപ്പെടുന്ന പേരായി ഇങ്ങിനെ മൊട്ടൂസ്.
കാഞ്ഞിരപ്പൊയിൽ ഗവ. ഹൈസ്‌കൂളിലെ അദ്ധ്യാപകനും ദേവരാജിന്റ പിതാവുമായ
കെ.വി രാജേഷാണ് ഈ ആശയത്തിനു പിന്നിൽ. ദേവരാജിന്റെ അമ്മ റീജയാണ് ഓരോ എപ്പിസോഡിന്റെയും രചന നിർവ്വഹിക്കുന്നത്. സഹോദരി ദേവികാരാജും കൂടെയുണ്ട്. രാജേഷാണ്
പരിപാടി സംവിധാനം ചെയ്യുന്നതും കാമറ ചലിപ്പിക്കുന്നതും. കേരള ക്ഷേത്ര വാദ്യകലാ
അക്കാഡമി സംസ്ഥാന ജനറൽ സെക്രട്ടറിയും കെ.എസ്.ടി.എ ജില്ലാ ജോയിന്റ് സെക്രട്ടറിയുമാണ് രാജേഷ്. കഥാകൃത്തുമാണ്.
മുഖ്യമന്ത്രി പിണറായി വിജയൻ, വിദ്യാഭ്യാസ മന്ത്രി രവീന്ദ്രനാഥ്, റവന്യുമന്ത്രി ഇ . ചന്ദ്രശേഖരൻ തുടങ്ങിയവർ മൊട്ടൂസിനെ അഭിനന്ദിച്ചിട്ടുണ്ട്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ, ജില്ല കളക്ടർ സജിത് ബാബു, മുൻ എം.പി പി. കരുണാകരൻ, എം.വി ബാലകൃഷ്ണൻ, ഡി.ഡി.ഇ കെ.വി പുഷ്പ എന്നിവർ ദേവരാജിന്റെ വീട്ടിലെത്തി. മൊട്ടൂസിന് ഒരു വയസ് തികയുന്നതിന്റെ ആഘോഷം നാളെ നടക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |