കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂർ ബൈപ്പാസിന്റെ വൈദ്യുതീകരണ - സൗന്ദര്യവത്കരണ പദ്ധതിയ്ക്ക് ദേശീയ പാത അധികൃതർ അനുമതി നൽകാത്ത പക്ഷം പദ്ധതി ഉപേക്ഷിക്കാൻ മുസ്‌രിസ് പൈതൃക പദ്ധതി ആലോചന. 3.60 കോടി രൂപ ചെലവഴിച്ച് ബൈപാസിൽ തെരുവ് വിളക്കുകൾ സ്ഥാപിക്കുകയും, പാതയോരം സൗന്ദര്യവത്കരിക്കുകയും ചെയ്യുന്ന പദ്ധതിയായിരുന്നു മുസ്‌രിസ് പൈതൃക പദ്ധതി ആവിഷ്‌കരിച്ചിരുന്നത്. അഡ്വ. വി.ആർ സുനിൽകുമാർ എം.എൽ.എയുടെയും നഗരസഭയുടെയും ആവശ്യം പരിഗണിച്ചാണ് മുസ്‌രിസ് ഈ പ്രവൃത്തി ഏറ്റെടുത്തത്.
നേരത്തെ ബൈപാസിന്റെ ചുമതലയുണ്ടായിരുന്ന പി.ഡബ്ലിയു.ഡി എൻ.എച്ച് ഡിവിഷൻ പദ്ധതിയ്ക്ക് അനുമതി നൽകിയിരുന്നു. എന്നാൽ നാലുവരിപാത ഗണത്തിലുൾപ്പെടുത്തി ബൈപാസിനെ ദേശീയപാത അതോറിറ്റി ഏറ്റെടുത്തതോടെ പ്രവൃത്തി തടസപ്പെട്ടു. പദ്ധതിയ്ക്ക് അനുമതി ലഭിക്കുന്നതിനായി ദേശീയപാത അതോറിറ്റി അധികൃതർക്ക് മൂന്ന് തവണ അപേക്ഷ നൽകിയതായും, അനുമതി നൽകാൻ ഇനിയും വൈകിയാൽ പദ്ധതി ഉപേക്ഷിക്കുമെന്നും മുസ്‌രിസ് പൈതൃക പദ്ധതി മാനേജിംഗ് ഡയറക്ടർ പി.എ നൗഷാദ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |