വാഷിങ്ടൺ: അമേരിക്കയിലെ ഇന്ത്യാനപോളിസിൽ കഴിഞ്ഞദിവസം ഉണ്ടായ വെടിവെയ്പ്പിൽ മരിച്ചവരിൽ നാല് പേർ ഇന്ത്യൻ വംശജരാണ്. കഴിഞ്ഞദിവസം രാത്രി ഇന്ത്യാനപോളിസ് ഫെഡ് എക്സ് വ്യാപാരകേന്ദ്രത്തിലുണ്ടായ വെടിവെപ്പിൽ എട്ട് പേരാണ് കൊല്ലപ്പെട്ടത്. അഞ്ച് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇതിൽ നാല് പേർ സിഖ് വംശജരാണെന്നാണ് പുതുതായി പുറത്തു വരുന്ന വിവരം. വെള്ളിയാഴ്ച പുലർച്ചെയോടെ പത്തൊമ്പതുകാരനായ ബ്രണ്ടൻ സ്കോട്ടാണ് വെടിയുതിർത്തത്. വെടിവെയ്പ്പിന് പിന്നാലെ ആത്മഹത്യ ചെയ്തിരുന്നു. ഇന്ത്യാനപോളീസിലെ ഫെഡ് എക്സ് കേന്ദ്രത്തിൽ ജോലി ചെയ്യുന്നവരിൽ 90 ശതമാനത്തോളം പേരും ഇന്ത്യൻ- അമേരിക്കൻ വംശജരാണ്. അക്രമ സംഭവത്തെ അപലപിച്ച് യു.എസ് പ്രസിഡന്റ് ജോ ബൈഡൻ, വൈസ് പ്രസിഡന്റ് കമല ഹാരിസ് എന്നിവർ രംഗത്ത് വന്നിരുന്നു.
വെടിവെയ്പ്പിൽ മരിച്ച നാല് സിഖ് വംശജരിൽ മൂന്ന് പേർ സ്ത്രീകളാണ്. അതേസമയം അക്രമിയെ വെടിവെയ്പ്പിലേക്ക് നയിച്ച കാരണം വ്യക്തമല്ല. സംഭവത്തിൽ വിദേശകാര്യ മന്ത്രി എസ് ജയശങ്കറും അനുശോചനം രേഖപ്പെടുത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |