കായംകുളം: ഡയാലിസിസ് കഴിഞ്ഞു മടങ്ങിയ യുവാവിനെ പൊലീസ് വഴിയിൽ തടഞ്ഞതായി പരാതി. പെരിങ്ങാല മഠത്തിൽ പടീറ്റതിൽ മുഹമ്മദ് റാഫി (23)യാണ് ഹെൽമറ്റ് ഇല്ലാത്തതിനാൽ പൊലീസ് തടഞ്ഞത്. രോഗവിവരം പറഞ്ഞിട്ടും കൂട്ടാക്കാതെ പിഴ അടയ്ക്കാനാവശ്യപ്പെട്ടുവെന്നും, ബോധം കെട്ടു വീണിട്ടും വിട്ടയച്ചില്ലെന്നും യുവാവ് പറയുന്നു.
വൃക്കരോഗമുള്ള റാഫി കഴിഞ്ഞ രണ്ട് വർഷമായി ഡയാലിസിസിനു വിധേയനാകുന്നുണ്ട്. ശനിയാഴ്ച ഉച്ചയ്ക്കു പന്ത്രണ്ടോടെ കായംകുളം താലൂക്ക് ആശുപത്രിയിൽ നിന്ന് മാതാവിനൊപ്പം സ്‌കൂട്ടറിൽ വീട്ടിലേക്കു പോകുമ്പോഴാണ് ട്രാഫിക് പൊലീസ് തടഞ്ഞത്. ഡയാലിസിസ് കഴിഞ്ഞ് തിരിച്ച് വീട്ടിലേക്ക് പോകുകയാണെന്നും, ഹെൽമറ്റിന്റെ ഭാരം താങ്ങാൻ കഴിയില്ലെന്നും വിശദീകരിച്ചെങ്കിലും പൊലീസ് കേട്ടില്ലെന്ന് യുവാവ് ആരോപിക്കുന്നു.
ഹെൽമറ്റും മാസ്‌കുമില്ലാതെ എത്തിയതിനാണ് തടഞ്ഞതെന്നും, രോഗവിവരം അറിഞ്ഞപ്പോൾ പോകാൻ അനുവദിച്ചെന്നും പൊലീസ് പ്രതികരിച്ചു. പോകാൻ പറഞ്ഞെങ്കിലും റാഫി അവിടെത്തന്നെ ഇരിക്കുകയായിരുന്നെന്നും ഉദ്യോഗസ്ഥർ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |