ആലപ്പുഴ: സി.പി.എമ്മിൽ പൊളിറ്റിക്കൽ ക്രിമിനലുകളുള്ളതായി അറിയില്ലെന്ന് എ.എം. ആരിഫ് എം.പി പറഞ്ഞു. മന്ത്രി ജി. സുധാകരൻ നടത്തിയ പരാമർശവുമായി ബന്ധപ്പെട്ട് മാദ്ധ്യമ പ്രവർത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
രാഷ്ട്രീയ ക്രിമിനലുകൾ സി.പി.എമ്മിലുണ്ടെന്ന് ജി.സുധാകരൻ പറഞ്ഞിട്ടില്ല. എല്ലാ പാർട്ടികളിലും ഉണ്ടെന്നാണ് പറഞ്ഞത്. പുതുതലമുറയ്ക്ക് കൂടുതൽ അവസരം നൽകണമെന്ന ഉദ്ദേശ്യത്തോടെയാണ് സ്ഥാനാർത്ഥി നിർണ്ണയത്തിൽ പാർട്ടി മാനദണ്ഡം വച്ചത്. കഴിവുള്ള മന്ത്രിമാരെയും എം.എൽ.എമാരെയും ഈ മാനദണ്ഡം കാരണം സീറ്റ് നൽകാതെ മാറ്റിനിറുത്തി. ആരെയും ബോധപൂർവം നേതൃത്വം ഒഴിവാക്കിയില്ല. ഇങ്ങനെയുള്ള മാറ്റത്തിന്റെ വിലയിരുത്തൽ തിരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷമേ പറയാൻ കഴിയൂ. പുതിയ ആൾക്കാർക്ക് അവസരം ലഭിച്ചാലേ അവരുടെ കഴിവ് തെളിയിക്കാൻ സാധിക്കൂ. . പ്രകടന പത്രികയിലെ നിർദ്ദേശങ്ങൾ നടപ്പാക്കിയതിൽ മുൻപന്തിയിൽ നിന്നവരാണ് സി.പി.എം മന്ത്രിമാരെന്നും ആരിഫ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |