SignIn
Kerala Kaumudi Online
Thursday, 18 April 2024 5.06 PM IST

പൊള്ളുന്ന ചൂടിൽ വെള്ളത്തിനായി നെട്ടോട്ടം

12
വേളം പഞ്ചായത്തിലെ തൂവ്വമലയിലെ പൊതുകിണറിൽ നിന്നും കുടിവെള്ളം ശേഖരിക്കാനെത്തിയവരുടെ നീണ്ട നിര

കുറ്റ്യാടി: കത്തുന്ന വെയിലിന് ആശ്വാസമായി ഇടവിട്ട ദിവസങ്ങളിൽ വേനൽമഴ പെയ്തെങ്കിലും ജനങ്ങളുടെ കുടിവെള്ള ക്ഷാമത്തിന് പരിഹാരമായില്ല. വേളം പഞ്ചായത്തിലെ ചില ഭാഗങ്ങളിൽ രൂക്ഷമായ കുടിവെള്ള ക്ഷാമമാണ് അനുഭവപ്പെടുന്നത്. പഞ്ചായത്തിലെ കൂളിക്കുന്ന്, മാമ്പ്രമല ,മണിമല, തൂവ്വമല ,കൊയ്യൂറക്കുന്ന്, തീയ്യർ കുന്ന്, എളങ്കോറൻ കോട്ട തുടങ്ങിയ പ്രദേശങ്ങളിൽ കുടിവെള്ളത്തിനായി ആളുകൾ കിലോമീറ്ററുകൾ സഞ്ചരിക്കേണ്ട അവസ്ഥയാണ്.

പഞ്ചായത്തിലെ മൂന്നാം വാർഡ് ഉൾപ്പെട്ട ഭാഗങ്ങളിൽ വെള്ളത്തിനായി പൊതുകിണറുകൾക്ക് മുമ്പിൽ മണിക്കൂറുകളോളം കാത്തിരുന്നാണ് വെള്ളം ശേഖരിക്കുന്നത്. രൂക്ഷമായ കുടിവെള്ള ക്ഷാമം അനുഭവപ്പെടുന്ന പ്രദേശമാണ് തൂവ്വമല. ചങ്ങനം കോട്ട് കുന്നിലെ കുടിവെള്ള പദ്ധതിയുടെ മോട്ടോർ തകരാറിലായിട്ട് ദിവസങ്ങൾ കഴിഞ്ഞെങ്കിലും തകരാർ പരിഹരിച്ച് വെള്ളം എത്തിക്കുന്നതിനു വേണ്ട നടപടികൾ ഇതുവരെയും സ്ഥീകരിച്ചിട്ടില്ല.

ഈങ്ങാത്തേരി കുന്ന് പ്രദേശത്തെ മിക്ക കിണറുകളിലും വെള്ളമില്ലാത്ത അവസ്ഥയാണ്. വാർഡ് അംഗം കെ.കെ.ഷൈനിയുടെ സമയോചിത ഇടപെടൽ കാരണമാണ് പ്രദേശത്ത് അൽപമെങ്കിലും കുടിവെള്ളം എത്തിക്കാൻ സാധിക്കുന്നത്. പതിനാറാം വാർഡിൽ ഉൾപ്പെട്ട കൊയ്യൂറ കുന്നിൻ പ്രദേശങ്ങളിലും കുടിവെള്ള ക്ഷാമം അനുഭവപ്പെടുന്നുണ്ട്. കൊയ്യൂറക്കുന്നിൽ വെള്ളം കുറഞ്ഞ പ്രദേശങ്ങളിൽ ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തോടെ പുതുശ്ശേരി കുന്നിൽ കിണർ കുഴിക്കാനും ടാങ്ക് സ്ഥാപിക്കാനും സ്ഥലം കണ്ടെത്തിയതായി പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.സി.ബാബു പറഞ്ഞു.

നയീമ കുളമുള്ളതിൽ, പഞ്ചായത്ത് പ്രസിഡന്റ്

കുടിവെള്ള ക്ഷാമം നേരിടുന്ന പ്രദേശങ്ങളിൽ കുടിവെള്ളം വാഹനത്തിൽ കൊണ്ടു പോയി വിതരണം ചെയ്യാനുള്ള നടപടി സ്വീകരിച്ചിട്ടുണ്ട്. അതിനു വേണ്ട ടെന്റർ നടപടികൾ പൂർത്തിയായി. വാർഡ് അംഗങ്ങളോട് കുടിവെള്ള ക്ഷാമം നേരിടുന്നവരുടെ വിവരങ്ങൾ ശേഖരിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ജലജീവൻ പദ്ധതി പ്രകാരം നൂറുകണക്കിന് കുടുംബങ്ങൾക്ക് കുടിവെള്ള വിതരണം പൂർത്തീകരിച്ചിട്ടുണ്ട്.നിലവിലുള്ള കുടിവെള്ള പദ്ധതികൾ നവീകരിക്കുന്നതിനും മുടങ്ങി കിടക്കുന്നവ പുനരുജ്ജീവിപ്പിക്കുന്നതിനും പദ്ധതികൾ ആസൂത്രണം ചെയ്തിട്ടുണ്ട്

കെ.കെ.മനോജൻ, പഞ്ചായത്ത് അംഗം

കഴിഞ്ഞ പത്ത് വർഷമായി ഒരൊറ്റ കുടിവെള്ള പദ്ധതിയും ആരംഭിക്കാത്തതിന്റെ ദുരന്തമാണ് ഇപ്പോൾ വേളത്ത് അനുഭവപ്പെടുന്നത്.നിലവിലെ പഞ്ചായത്തിലെ കുടിവെള്ള പദ്ധതികളായ ആലക്കാട്ട് തറ, ഇളങ്കോറൻ കോട്ട, ചെങ്ങനം കോട്ട് തുടങ്ങിയ പദ്ധതികൾ യഥാസമയം നവീകരിക്കാത്തതിനാൽ മുടങ്ങി കിടക്കുകയാണ്. കാപ്പുമല കുടിവെള്ള പദ്ധതിയുടെ രണ്ടാം ഘട്ടം യഥാസമയത്ത് വികസിപ്പിക്കാത്തത് കാരണം കുടിവെള്ള ക്ഷാമത്തിന്റെ രൂക്ഷത വർദ്ധിപ്പിക്കുകയാണ്

കെ.സുരേഷ്, തീക്കുനി

തൂവ്വമല ,ചങ്ങനം കോട്ട് കുന്ന്, ഈങ്ങാത്തേരി കുന്ന് തുടങ്ങിയ സ്ഥലങ്ങളിൽ പ്രദേശത്തെ ആളുകൾ കുടിവെള്ളത്തിനായി അനുഭവിച്ചു പോരുന്ന ദുരിതങ്ങൾകണ്ടറിഞ്ഞ് പുതിയ കുടിവെള്ള പദ്ധതികൾ ആരംഭിക്കാൻ ബന്ധപ്പെട്ടവർ തയാറാകണം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.