SignIn
Kerala Kaumudi Online
Thursday, 18 April 2024 5.08 PM IST

1360ലെത്തി കണ്ണൂർ;കാസർകോട്ട് 861: കുതിച്ചുയർന്ന് കൊവിഡ്

kovid

കണ്ണൂർ/കാസർകോട് : കണ്ണൂർ ജില്ലയിൽ 1360 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു.20.34ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് .രോഗം ബാധിച്ചവരിൽ 1253 പേർക്ക് സമ്പർക്കം വഴിയാണ്. ഇതര സംസ്ഥാനത്ത് നിന്നെത്തിയ 78 പേർക്കും വിദേശത്തുനിന്നെത്തിയ ഒമ്പത് പേർക്കും 20 ആരോഗ്യ പ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു.

കണ്ണൂർ കോർപ്പറേഷനിലാണ് ഏറ്റവും കൂടുതൽ രോഗികൾ. 84 പേർ.മട്ടന്നൂർ നഗരസഭ 64,ഇരിട്ടി 55,പയ്യന്നൂർ 48,തലശ്ശേരി 48,ആന്തുർ 20,തളിപ്പറമ്പ് 17, അഴീക്കോട് ഗ്രാമപഞ്ചായത്ത് 39, ആലക്കോട് 38,കണിച്ചാർ 36,മുഴക്കുന്ന് 30,പെരളശ്ശേരി 29,ചിറ്റാരിപ്പറമ്പ് 28,കുറുമാത്തൂർ 28,കല്യാശ്ശേരി 21,ചെങ്ങളായി 21,അഞ്ചരക്കണ്ടി 20 എന്നിവിടങ്ങളിലാണ് കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത്.

വീടുകളിൽ 8373

ആശുപത്രികളിൽ 314

നിരീക്ഷണത്തിൽ 23784

രോഗമുക്തി 295


കാസർകോട്ട് 861 പേർക്ക്
കാസർകോട് ജില്ലയിൽ 861 പേർ കൂടി കൊവിഡ് പോസിറ്റീവായി. ജില്ലയിൽ ഇതുവരെയുള്ളതിൽ ഏറ്റവും കൂടിയ നിരക്കാണിത്. 180 പേർ കോവിഡ് നെഗറ്റീവായി.നിലവിൽ 5235 പേരാണ് ജില്ലയിൽ ചികിത്സയിലുള്ളത്.

വീടുകളിൽ 9316 പേരും സ്ഥാപനങ്ങളിൽ 677 പേരുമുൾപ്പെടെ ജില്ലയിൽ ആകെ നിരീക്ഷണത്തിലുള്ളത് 9993 പേരാണ്. പുതിയതായി 782 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനൽ സർവ്വേ അടക്കം പുതിയതായി 3321 സാമ്പിളുകൾ കൂടി പരിശോധനയ്ക്ക് അയച്ചു. 1380 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 679 പേരെ ആശുപത്രികളിലും കോവിഡ് കെയർ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. ആശുപത്രികളിൽ നിന്നും കോവിഡ് കെയർ സെന്ററുകളിൽ നിന്നും 180 പേരെ ഡിസ്ചാർജ് ചെയ്തു.


ടാറ്യിൽ 150 ബെഡുകൾ കൂടി

കാസർകോട് ജില്ലയിൽ കോവിഡ് 19 കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ ടാറ്റാ കൊവിഡ് ആശുപത്രിയിൽ 150 ബെഡുകൾ കൂടി ഒരുക്കും. നിലവിൽ 200 പേരെ ചികിത്സിക്കാനുള്ള സൗകര്യമാണ് ഇവിടെയുള്ളത്.
ഗുരുതരാവസ്ഥയിലുള്ള കാറ്റഗറി ബി, സി രോഗികളായാണ് പ്രധാനമായും ഇവിടെ ചികിത്സിക്കുന്നത്. 12 ഓളം ഐ.സി.യു ബെഡുകളും 70 ഓളം സെൻട്രലൈസ്ഡ് പൈപ്പ് ലൈൻ സൗകര്യമുള്ള ബെഡുകളും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.