തൊടുപുഴ: വൈദ്യുതി ഉപഭോഗത്തിന്റെ അളവും ഉപഭോക്താക്കൾ നൽകുന്ന വൈദ്യുതിയുടെ വിലയും ഗണ്യമായി കുറക്കുക എന്ന ലക്ഷ്യത്തോടെ വൈദ്യുതി വകുപ്പ് ആവിഷ്‌ക്കരിച്ച് നടപ്പിലാക്കിയ 'ഫിലമെന്റ് രഹിത കേരളം' പദ്ധതിയിൽപെടുത്തി ജില്ലയിൽ 417,400 ൽപരം ബൾബുകളും ട്യൂബുകളും വിതരണം ചെയ്തു .കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി കെ എസ് ഇ ബി യുടെ സൈറ്റിലൂടെ ഓൺ ലൈനായിട്ടാണ് രജിസ്ട്രേഷൻ സൗകര്യം ഏർപ്പെടുത്തിയത്. എന്നാൽ നിയന്ത്രണങ്ങളിൽ ഇളവ് വന്നതിനെ തുടർന്ന് കെ എസ് ഇ ബി സെക്ഷൻ ഓഫീസുകളിലും റീഡിങ്ങ് എടുക്കാൻ വരുന്നവരിലും രജിസ്ട്രേഷൻ നടത്തിയിരുന്നു.65 രൂപ ഗുണഭോക്താക്കൾ നൽകണം.ഈ തുക ഗഡുക്കളായി വൈദ്യുതി ബില്ലിൽ നിന്ന് ഈടാക്കുന്ന രീതിയിലാണ് പദ്ധതി നടപ്പിലാക്കുന്നത്.ആദ്യ ഘട്ടത്തിൽ 9 വാട്സിന്റെ ബൾബുകളാണ് വിതരണം ചെയ്തത്.3 വർഷം വരെയാണ് ഇതിന്റെ ഗ്യാരന്റി.സംസ്ഥാന സർക്കാർ, ഇലക്ട്രിസിറ്റി ബോർഡ് ,എനർജി മാനേജ്‌മെന്റ് സെന്റർ കേരള എന്നിവ സംയുക്തമായിട്ടാണ് പദ്ധതി നടപ്പിലാക്കുന്നത്.
ഫിലമെന്റ് -മെർക്കുറി
റീസൈക്കിൽ ചെയ്യും.
പരമ്പരാഗതമായി ഉപയോഗിച്ച് വരുന്ന മെർക്കുറി,ഫിലമെന്റ്, സി എഫ് എൽ ബൾബുകളും ട്യൂബുകളും ഘട്ടം ഘട്ടമായി വീടുകളിൽ നിന്നും പൂർണ്ണമായും നിർമ്മാർജ്ജനം ചെയ്യുക;ഇതേ തുടർന്ന് ഊർജ്ജ സംരക്ഷണം-പരിസ്ഥിതി സംരക്ഷണം ഉറപ്പാക്കുക എന്നിങ്ങനെയും പദ്ധതിയിൽലക്ഷ്യമിടുന്നു.പുനഃചക്രമണത്തിലൂടെ ഇതെല്ലാം അപകട രഹിതമാക്കി പിന്നീട് മറ്റ് വസ്തുക്കളുടെ നിർമ്മാണത്തിനുള്ള അസംസ്കൃത വസ്തുക്കളാക്കി മാറ്റും.ഇതിന് ക്ലീൻ കേരള കമ്പനിയുടെ സഹകരണവും ഉറപ്പാക്കുന്നു.പഴയ ഫിലമിന്റ്, സി എഫ് എൽ , മെർക്കുറി ബൾബുകളും ട്യൂബുകളും കെ എസ് ഇ ബി ജീവനക്കാർ വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും നേരിട്ട് കളക്ട് ചെയ്യും.
"ഇപ്പോഴും ആവശ്യക്കാർ എത്തുന്നുണ്ട്. രജിസ്റ്റർ ചെയ്യുന്ന പുതിയ ആളുകൾക്ക് ഇനിയും വിതരണം ചെയ്യും"
മനോജ്,
ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർ, കെ എസ് ഇ ബി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |