തൊടുപുഴ : കുളമാവിനടുത്ത് വലിയ മാവിലെ അനീഷ് എന്ന ആദിവാസി യുവാവിന്റെ കരൾ തട്ടിയെടുക്കാനുള്ള നീക്കത്തിനെതിരെ അധികൃതർ ശക്തമായ നടപടിസ്വീകരിക്കണമെന്ന് ഐക്യ മലഅരയ മഹാസഭ സംസ്ഥാന പ്രസിഡന്റ് സി.ആർ. ദിലീപ് കുമാർ ആവശ്യപ്പെട്ടു. അച്ഛനും അമ്മയും മരണപ്പെട്ട ശേഷം ജ്യേഷ്ഠന്റെ സംരക്ഷണയിൽ കഴിഞ്ഞിരുന്ന അനീഷിനെ ഒരു ബന്ധുവാണ് ഇടനിലക്കാരനായി നിന്ന് ചൂഷണത്തിന് നേതൃത്വം നൽകുന്നതെന്ന് അറിയുന്നു. കുളമാവ് പൊലീസ് അന്വേഷിക്കാൻ സ്ഥലത്ത് എത്തിയപ്പോഴാണ് ജ്യേഷ്ഠൻ രൂപേഷ് വിവരമറിയുന്നത്. തുടർന്ന് മുഖ്യമന്ത്രി, വകുപ്പ് മന്ത്രി, ജില്ലാ കളക്ടർ, എ
സ്.പി, ഡി.എം.ഒ. എന്നിവർക്ക് രൂപേഷ് പരാതി നൽകിയിരിക്കുകയാണ് . സംഭവത്തിന് പിന്നിൽ വമ്പൻ ലോബി തന്നെ പ്രവർത്തിക്കുന്നതായി കരുതേണ്ടിയിരിക്കുന്നു. മുൻപ് പൂമാലക്കടുത്ത് മേത്തൊട്ടിയിലും ആദിവാസി വിഭാഗത്തിൽപ്പെട്ടവരുടെ വൃക്ക തട്ടിപ്പ് നടന്നിരുന്നു . ഇതിന്റെ പിന്നിലും ശക്തമായ ലോബി പ്രവർത്തിച്ചിരുന്നു. ജില്ലയിലെ ആദിവാസി മേഖലകളിൽ തുടർച്ചയായി നടക്കുന്ന ഇത്തരം സംഭവങ്ങളെപ്പറ്റി ശക്തമായ അന്വേഷണം നടത്തുകയും കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കുകയും വേണമെന്ന് സി. ആർ.ദിലീപ് കുമാർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |