തിരുവനന്തപുരം: ബന്ധുനിയമനത്തിൽ മന്ത്റി ജലീൽ സത്യപ്രതിജ്ഞാ ലംഘനവും സ്വജനപക്ഷപാതവും അധികാരദുർവിനിയോഗവും നടത്തിയെന്ന ലോകായുക്ത വിധി ഹൈക്കോടതി ശരിവച്ച നടപടി സ്വാഗതാർഹമാണെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. കെ.പി.സി.സി ആസ്ഥാനത്ത് മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രഥമദൃഷ്ട്യാ കഴമ്പില്ലെന്ന് കണ്ടാണ് ജലീലിന്റെ ഹർജി ഫയലിൽ സ്വീകരിക്കാൻ പോലും ഹൈക്കോടതി തയ്യാറാകാതിരുന്നത്. മുൻമന്ത്റി ജലീലിനെപ്പോലെ ബന്ധുനിയമനത്തിൽ അതീവ ഗുരുതരകുറ്റം ചെയ്തിരിക്കുന്നത് മുഖ്യമന്ത്റിയാണ്. താനാണ് രാഷ്ട്രം എന്ന് പ്രഖ്യാപിച്ച ലൂയി പതിന്നാലാമന്റെ പ്രതിപുരുഷനായിട്ടാണ് മുഖ്യമന്ത്റി പ്രവർത്തിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |