ആലപ്പുഴ: പുരാവസ്തുവായി മാറിയ 'വാഗീശ്വരി' കാമറയിലൂടെ അനു ജോൺ ഡേവിഡ് എന്ന കലാകാരൻ കണ്ട നിറമുള്ള ചിത്രങ്ങളാണ് ലോകമേ തറവാട് ബിനാലെയുടെ ആകർഷണങ്ങളിലൊന്ന്. ഒരു കാലഘട്ടത്തിന്റെ തന്നെ അടയാളമായിരുന്ന ഈ കാമറയുടെ നിർമ്മിതിക്ക് പിന്നിൽ കെ.കരുണാകരൻ എന്ന ആലപ്പുഴക്കാരനാണ്
ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ആരംഭത്തിനു മുൻപേ ചരിത്രത്തിന്റെ ഭാഗമായ വാഗീശ്വരി കാമറയിലൂടെ 2020ലും 21ലും പകർത്തിയ ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രങ്ങൾക്ക് കലാകാരൻ നൽകിയ കളർ പരിവേഷമാണ് ശ്രദ്ധേയമായത്. ആലപ്പുഴയുടെ അടയാളമായ കനാലുകൾ, കടൽ പാലം, കരുമാടിക്കുട്ടൻ, കുട്ടനാട്ടിലെ വിവിധ സ്ഥലങ്ങൾ, അമ്പലപ്പുഴ ക്ഷേത്രം തുടങ്ങി നിരവധി ചിത്രങ്ങളാണ് ബിനാലെയിൽ പ്രദർശിപ്പിച്ചിരിക്കുന്നത്.
. തേക്കിൻ തടിയിൽ പ്രാദേശികമായി കിട്ടുന്ന വസ്തുക്കളും വിദേശ രാജ്യങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്ത ലെൻസും കൂട്ടിച്ചേർത്ത് ഉണ്ടാക്കിയ വാഗീശ്വരി കാമറ 1942 മുതൽ 40 വർഷത്തോളം ലോകത്തെ അത്ഭുതപ്പെടുത്തിയിരുന്നു. ഡിജിറ്റൽ സാങ്കേതികവിദ്യയുടെ കടന്നുവരവോടെ കൈപ്പിടിയിൽ ഒതുങ്ങുന്ന കാമറകളും നൂതന ടെക്നോളജികളും സ്ഥാനം കയ്യടക്കിയെങ്കിലും ചരിത്രത്തിൽ ഇന്നും ആലപ്പുഴയുടെ അടയാളപ്പെടുത്തലായി വാഗീശ്വരി കാമറയുണ്ട്.
പ്രവേശനം രണ്ട് മുതൽ ആറ് വരെ
ഏപ്രിൽ 23 വരെ ഉച്ചയ്ക്ക് രണ്ട് മുതൽ വൈകിട്ട് ആറ് വരെയാണ് ബിനാലെ വേദികളിൽ പ്രവേശന അനുമതി. ഓരോ വേദിയിലും 75 ടോക്കണുകളാണ് ദിവസം അനുവദിക്കുക. പത്ത് വയസിന് താഴെയുള്ള കുട്ടികളേയും 60 വയസിന് മുകളിലുള്ളവരേയും ഗർഭിണികളേയും പ്രവേശിപ്പിക്കില്ല. കൊവിഡ് മാർഗ നിർദേശങ്ങൾ പാലിച്ചാണ് പ്രവേശനം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |