തൊടുപുഴ : കൊവിഡ് 19 രോഗബാധയുടെ രണ്ടാം തരംഗം തൊടുപുഴ നഗരപരിധിയിലും രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ അടിയന്തിര പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുന്നതിനും, ജനങ്ങൾക്ക് കർശന ജാഗ്രതാ നിർദ്ദേശം നൽകുന്നതിനും നഗരസഭ കൗൺസിൽ യോഗം തീരുമാനിച്ചു. വാർഡ് കൗൺസിലർമാരുടെ നേതൃത്വത്തിൽ വാർഡ് തല മോണിറ്ററിംഗ് സമിതികൾ പുന:സംഘടിപ്പിക്കും. റെസിഡൻസ് അസോസിയേഷൻ പ്രതിനിധികൾ, ജനമൈത്രി പൊലീസ്, കുടുംബശ്രീ പ്രവർത്തകർ, സന്നദ്ധ പ്രവർത്തകർ, അംഗൻവാടി ടീച്ചർ, ആരോഗ്യ പ്രവർത്തകർ, എസ്.സി./എസ്.റ്റി പ്രമോട്ടർ, ആശാ വർക്കർ, വാർഡിൽ താമസിക്കുന്ന സന്നദ്ധരായ സർക്കാർ ഉദ്യോഗസ്ഥർ എന്നിവരാണ് സമിതിയിലെ അംഗങ്ങൾ. രോഗികളുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ നഗരപരിധിയിലുടെനീളം ജാഗ്രതാ സന്ദേശം അനൗൺസ് ചെയ്യും. വീടുകളിലും, ഹാളുകളിലും വച്ച് നടത്തുന്ന വിവാഹം ഉൾപ്പടെയുളള എല്ലാ ചടങ്ങുകളും യോഗങ്ങളും നിരീക്ഷിക്കും. വ്യാപാര സ്ഥാപനങ്ങൾ മാനദണ്ഡങ്ങൾ പാലിക്കാതെയും, മുൻകരുതലുകൾ സ്വീകരിക്കാതെയും പ്രവർത്തിക്കുന്നില്ലേ എന്നും പരിശോധിക്കും. നഗരസഭ ഓഫീസിലും നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിനും കൗൺസിൽ തീരുമാനിച്ചു.
മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി ഓടകൾ വൃത്തിയാക്കുന്നതിനും, വെളളം കെട്ടി നിൽക്കുന്ന സാഹചര്യം ഒഴിവാക്കുന്നതിനുമുളള നടപടി ഉടൻ ആരംഭിക്കും. അതത് വാർഡ് കൗൺസിലർമാരുടെ നേതൃത്വത്തിൽ വാർഡ്തല സാനിട്ടേഷൻ കമ്മറ്റികൾ ചേർന്ന് പ്രവർത്തനങ്ങൾക്ക് രൂപരേഖ തയ്യാറാക്കി മേൽനോട്ടം വഹിക്കും.
ഇലക്ഷൻ പെരുമാറ്റച്ചട്ടം നിലനിൽക്കുന്ന സാഹചര്യത്തിൽ സ്റ്റ്രീറ്റ് ലൈറ്റുകളുടെ മെയിന്റനൻസ് വർക്കുകൾ ടെണ്ടർ ചെയ്യാൻ സാധിക്കാത്ത പശ്ചാത്തലത്തിൽ ടെണ്ടർ നടപടികൾ പൂർത്തിയാകുന്നതുവരെ അടിയന്തിര സാഹചര്യം പരിഗണിച്ച് ഡിപ്പാർട്ട്‌മെന്റലായി ചെയ്യുന്നതിന് അസി.എഞ്ചിനീയറെ ചുമതലപ്പെടുത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |