റിയാദ്: സൗദി ചരിത്രത്തിലാദ്യമായി ഗ്രാൻഡ് മോസ്‌കിൽ സുരക്ഷാ ഉദ്യോഗസ്ഥയായി വനിതയെ ചുമതലപ്പെടുത്തി. ചരിത്രപരമായ തീരുമാനമായാണ് ഇത് വിലയിരുത്തപ്പെടുന്നത്. സൗദി ആഭ്യന്തര മന്ത്രാലയമാണ് ഇതുമായി ബന്ധപ്പെട്ട ചിത്രങ്ങൾ പുറത്തുവിട്ടത്. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ ബിൻ അബ്ദുൽ അസീസിന്റെ കീഴിൽ നിരവധി പുതിയ പരിഷ്കാരങ്ങൾക്ക് രാജ്യം നേരത്തേ തന്നെ സാക്ഷ്യം വഹിച്ചിരുന്നു.
സുരക്ഷാ യൂണിഫോം ധരിച്ച വനിതാ ഗാർഡുകളാണ് വിശ്വാസികളുടെയും തീർഥാടകരുടെയും സുരക്ഷ പരിശോധിക്കുന്നത്. .'വയലിൽ നിന്ന് ഹജ്ജ് ഉംറ എന്നിവയുടെ സുരക്ഷ', എന്ന അടിക്കുറിപ്പോടെയാണ് സൗദി ആഭ്യന്തര മന്ത്രാലയം ട്വിറ്ററിൽ ചിത്രങ്ങൾ പങ്കുവെച്ചത്. രാജ്യത്തെ സ്ത്രീകൾക്ക് കൂടുതൽ സ്വാതന്ത്യവും അവകാശങ്ങളുംനൽകുന്നതിനായി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ ബിൻ അബ്ദുൽ അസീസ് നടപ്പാക്കിയ പരിഷ്‌കാരങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സൗദിയുടെ ആഭ്യന്തര സുരക്ഷാ സേനയിൽ സ്ത്രീകളെയും വിന്യസിക്കുകയെന്ന നീക്കം വളരെ പ്രശംസ പിടിച്ചു പറ്റുന്ന ഒന്നാണ്.
മുഹമ്മദ് ബിൻ സൽമാന്റെ 2030 വിഷൻ സംരംഭത്തിൽ മുമ്പ് പുരുഷന്മാർക്ക് മാത്രമായി പരിമിതപ്പെടുത്തിയിരുന്ന എല്ലാ മേഖലകളിലും സൗദി സ്ത്രീകൾക്ക് പങ്കെടുക്കാൻ അനുമതി ലഭിക്കും. ഒന്നിലധികം സൈനിക തസ്തികകളിലേയ്ക്ക് സൗദിയിലെ സ്ത്രീകൾക്ക് ചേരാമെന്നാണ് പുതിയ തീരുമാനം. സൗദി അറേബ്യൻ ആർമി, റോയൽ സൗദി എയർ ഡിഫൻസ്, റോയൽ സൗദി നേവി,ആർമി ഫോഴ്സ് ആന്റ് ആർമി ഫോഴ്സസ് മെഡിക്കൽ സർവീസസ്, റോയൽ സൗദി സ്ട്രാറ്റജിക് മിസൈൽ ഫോഴ്സ് എന്നിവയിലും ഇനി സ്ത്രീകൾക്ക് അംഗമാകാം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |