ബീജിംഗ്: തായ്‌വാന് വേണ്ടി ജപ്പാനും അമേരിക്കയും ഇറക്കിയ സംയുക്തപ്രസ്താവനയെ രൂക്ഷമായി വിമർശിച്ച് ചൈന. തായ്‌വാൻ വിഷയത്തിൽ നിരന്തരം വാർത്തകൾ പുറത്തുവിടുന്ന ചൈനീസ് മാദ്ധ്യമങ്ങൾ ജപ്പാൻ അമേരിക്ക സംയുക്ത പ്രസ്താവനയെക്കുറിച്ചുള്ള വാർത്തകൾ ചൈനയിൽ പ്രചരിക്കാതിരിക്കാൻ ഭരണകൂടം അതീവ ശ്രദ്ധ പുലർത്തുകയാണ്.
തായ്‌വാൻ ചൈനയുടെ അവിഭാജ്യഘടകമാണെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് ചൈനീസ് സർക്കാർ. തായ്‌വാൻ വിദേശ രാജ്യങ്ങളെ കൂട്ടുപിടിച്ച് തങ്ങൾക്കെതിരെ കരുക്കൾ നീക്കുകയാണെന്നാണ് ചൈനയുടെ ആരോപണം. ഇതിനെതിരെ അന്താരാഷ്ട്ര തലത്തിലെ സമ്മർദ്ദങ്ങളെ ബീജിംഗിന്റെ ആഭ്യന്തര വിഷയമെന്ന നിലയിൽ കണ്ട് പ്രതികരിക്കുമെന്നാണ് ചൈനയുടെ വിശദീകരണം.
തായ്‌വാനെ പിന്തുണച്ചുകൊണ്ട് ചൈനയ്‌ക്കെതിരെ നടത്തുന്ന നീക്കങ്ങൾ ഉടൻ നിർത്തണമെന്നാണ് ജപ്പാനെതിരെ ചൈനീസ് വിദേശകാര്യമന്ത്രാലയം പ്രതികരിച്ചത്.തായ്‌വാൻ കടലിടുക്കിലെ ചൈനയുടെ സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റവും സമ്മതിക്കില്ലെന്നും ബീജിംഗ് വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |