SignIn
Kerala Kaumudi Online
Saturday, 20 April 2024 3.41 AM IST

ഈ ഫോട്ടോസൊക്കെ എനിക്കും അയച്ചിട്ടുണ്ട്, അമ്പിളി ദേവിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ആദിത്യൻ, സ്‌ക്രീൻ ഷോട്ടുകൾ പുറത്തുവിട്ടു

ambil-devi-adithyan

നടി അമ്പിളി ദേവിയുടെയും നടൻ ആദിത്യന്റെയും ദാമ്പത്യ പ്രശ്‌നങ്ങൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുകയാണ്. ഭർത്താവിനെതിരെ ഗുരുതര ആരോപണങ്ങളാണ് കഴിഞ്ഞ ദിവസം അമ്പിളി ഉന്നയിച്ചത്. ആദിത്യന് വേറൊരു സ്ത്രീയുമായി ബന്ധമുണ്ടെന്നും, ജീവന് ഭീഷണിയുണ്ടെന്നൊക്കെ നടി ആരോപിച്ചിരുന്നു.

അമ്പിളിയുടെ ആരോപണങ്ങളൊക്കെ നുണകളാണെന്നും, പ്രശ്‌നങ്ങൾക്ക് പിന്നിൽ കൃത്യമായ കാരണങ്ങളുണ്ടെന്നും, എല്ലാ തെളിവുകളും പുറത്തുവിടുമെന്നും ഇന്നലെ ആദിത്യൻ പ്രതികരിച്ചിരുന്നു. ഇപ്പോഴിതാ ഒരു ഓൺലൈൻ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ അമ്പിളിക്കെതിരെയുള്ള തെളിവുകളാണെന്ന് പറഞ്ഞ് ചില വിവരങ്ങൾ നടൻ പുറത്തുവിട്ടിരിക്കുകയാണ്.

'കല്യാണം കഴിഞ്ഞ് ഫസ്റ്റ് ദിവസം തന്നെ അമ്പിളിയ്ക്ക് ഫോൺ വരുന്നു. അപ്പോൾ അമ്മയ്ക്ക് കൊടുത്തു. ഒരു നെറ്റ് നമ്പർ ആണ്. ഈ ഫോണുമായി അമ്പിളിയുടെ അമ്മയങ്ങ് പോകും. നമ്മൾ നോക്കാറില്ല. എനിക്ക് ആരെക്കാളും വിശ്വാസമാ അമ്പിളിയെ.ആ സമയത്തൊക്കെ ഈ സൈബർ അറ്റാക്കൊക്കെ കൊണ്ട് നാണം കെട്ട് നിൽക്കുകയാ ഞാൻ. പിന്നെയും പിന്നെയും ഈ കോളുകൾ വരുമ്പോൾ ഇവർ ടെൻഷൻ ആകുന്നത് ഞാൻ കാണുന്നുണ്ട്. ആദ്യമൊന്നും ഞാൻ ശ്രദ്ധിച്ചില്ല.

മൊബൈൽ എടുത്തില്ലേൽ ലാൻഡ് ലൈനിൽ വിളിക്കും,അതും എടുത്തില്ലേൽ അച്ഛനെ വിളിക്കും, ഇല്ലെങ്കിൽ അവരുടെ അമ്മയുടെ ഫോണിൽ വിളിക്കും.ഈ അസ്ഥാനത്തുള്ള കോളുകൾ കണ്ടപ്പോൾ ഞാൻ ചോദിച്ചു ആന്റി ആരാ ഇത് എന്ന്. ഞാൻ തെറ്റിദ്ധരിച്ച് ചോദിച്ചതല്ലാട്ടോ. ഞാൻ കരുതി ഈ സൈബർ അറ്റാക്കോ, ലാേവലോ ആയിരിക്കുമെന്ന്. ആന്റി പറഞ്ഞു ആരാധകരാണ് മോനേ എന്ന്. അപ്പോൾ ഞാൻ പറഞ്ഞ് വേറെ പണിയൊന്നുമില്ലെ ഇവനെന്ന്. സത്യം പറഞ്ഞാൽ ഞാൻ ആ വിഷയം വിട്ട്.

ഒരു ദിവസം ഞാൻ, അമ്പിളി,അച്ഛൻ, അമ്മ, അപ്പു ഞങ്ങൾ കാറിൽ ഇവളുടെ വീട്ടിൽ പോയി വരുമ്പോൾ കോൾ വന്നു. നെറ്റ് നമ്പരാണ്. ഞാൻ കോൾ എടുത്തു.ആരാന്ന് ചോദിച്ചപ്പോൾ ഞാൻ ഷിജുവമാണ്, ഷിജു മേനോൻ എന്ന് പറഞ്ഞു.എന്താണെന്ന് ചോദിച്ചപ്പോൾ അമ്പിളിയുണ്ടോന്ന് ചോദിച്ചു. അമ്പിളി തിരക്കിൽ ആണ് എന്ന് പറയാൻ ആംഗ്യം കാണിച്ചു, ഞാൻ അദ്ദേഹത്തോട് അങ്ങനെ പറയുകയും ചെയ്തു. ആരാണ് എന്ന് ചോദിച്ചപ്പോൾ ഫോൺ കട്ട് ചെയ്യുകയും ചെയ്തു. ആരാണ് എന്ന് അമ്പിളിയോട് ചോദിച്ചപ്പോൾ യൂ കെയിൽ ഉള്ള ആരാധകൻ ആണ് തലവേദനയാണ് എന്ന് പറഞ്ഞു.

പിറ്റേ ദിവസം രാവിലെ ഞാൻ നടക്കാൻ ഇറങ്ങി. നെറ്റ് ഓൺ ചെയ്തപ്പോൾ എന്റെ മെസഞ്ചറിൽ ഇയാളുടെ മെസേജ്, സംസാരിക്കാൻ ഉണ്ട് എന്ന് പറഞ്ഞു. പിന്നീട് ഇറിറ്റേറ്റിങ് ആയ മെസേജുകൾ വന്നു. നമുക്ക് മെസേജ് ചെയ്യാൻ പറ്റില്ല. അപ്പോഴേക്ക് ഇവൻ ബ്ലോക്ക് ചെയ്യും.അതിന്റെ പേരിൽ ഞാൻ മദ്യപിച്ചു. അമ്പിളിയോട് ചോദിച്ചപ്പോൾ എന്നെ കല്യാണം ആലോചിച്ച ആളാണെന്ന് പറഞ്ഞു. അവളുടെ ഡാൻസ് ടീച്ചറാണ് ആ ബന്ധം കൊണ്ടുവന്നത്. അയാൾ അത്ര ശരിയല്ലെന്ന് തോന്നിയപ്പോൾ വേണ്ടെന്ന് വച്ചു. നിങ്ങൾ തമ്മിൽ ചാറ്റിങ് ഉണ്ടായിരുന്നോെയെന്ന് ചോദിച്ചപ്പോൾ ഇല്ലെ ഏട്ടാ എന്ന് പറഞ്ഞു. ഇടയ്ക്ക് അമ്മയുടെ ഫോണിൽ വിളിക്കും അത്രയേ ഉള്ളൂവെന്ന് പറഞ്ഞു. അതും ഞാൻ വിശ്വസിച്ചു.


ഞാനും അപ്പുവും കൂടി ബീച്ചിലൊക്കെ പോയി വരുമ്പോൾ ഇയാളുടെ മെസഞ്ചറിൽ നിന്ന് തുരുതുരാ ഇമേജ് വരുന്നു. ഞാൻ ഈ ഇമേജ് നോക്കുമ്പോൾ കാണുന്ന കാഴ്ച എൻറെ ഭാര്യ എന്നോട് പറഞ്ഞതെല്ലാം നുണയാണെന്നാണ്. എന്റെ ഭാര്യ ഈ പറയുന്ന വ്യക്തിയുമായി ചാറ്റ് ചെയ്തിട്ടുണ്ട്.എല്ലാം ഉണ്ട്. ഈ ഫോട്ടോസൊക്കെ എനിക്കും അയച്ചിട്ടുണ്ട്...ഇതിന്റെ പേരിൽ വീട്ടിൽ ഉണ്ടായ ബഹളം ചെറുതൊന്നുമല്ല. കല്യാണം കഴിഞ്ഞ് ഗർഭിണിയായതിന് ശേഷമുണ്ടായ സംഭവമാണിത്. ഇവളയെനിക്ക് അന്ന് തകർത്ത് കളയായിരുന്നു, ഞാൻ ചെയ്തില്ല.അവരുടെ അമ്മ പറഞ്ഞു പറ്റിപ്പോയതാ മോനെ എന്ന്.'- അദ്ദേഹം പറഞ്ഞു. മെസേജുകളുടെ സ്‌ക്രീൻ ഷോട്ടും ആദിത്യൻ അഭിമുഖത്തിൽ പ്രദർശിപ്പിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: AMBILI DEVI, ADITHYAN
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
TRENDING IN CINEMA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.