കൊവിഡ് വാക്സിനേഷനുമായി ബന്ധപ്പെട്ട് വായനക്കാരുടെ സംശയങ്ങൾക്ക് തിരുവനന്തപുരം മെഡി. കോളേജ് കമ്മ്യൂണിറ്റി മെഡിസിൻ അസോസിയേറ്ര് പ്രൊഫസറും സംസ്ഥാന സർക്കാരിന്റെ കൊവിഡ് പ്രതിരോധ വിദഗ്ദ്ധ സമിതി അംഗവുമായ ഡോ. ടി.എസ്. അനീഷ് മറുപടി നൽകുന്നു.
ആസ്ത്‌മയും
ശ്വാസംമുട്ടലും
മറ്റ് ആരോഗ്യപ്രശ്‌നങ്ങൾ ഉള്ളവർ എത്രയും വേഗം വാക്‌സിൻ എടുത്ത് സുരക്ഷിതരാവുകയാണ് വേണ്ടത്. അതിനാൽ ആസ്ത്‌മയും ശ്വാസംമുട്ടലും ഉള്ളവർ വാക്‌സിൻ എടുക്കേണ്ടത് അനിവാര്യമാണ്.
പെനിസിലിൻ
അലർജി
നിലവിലെ മാർഗനിർദേശം അനുസരിച്ച് മരുന്നിനോടും ഭക്ഷണത്തോടും അലർജിയുള്ളവർക്ക് വാക്‌സിൻ എടുക്കാൻ കഴിയില്ല.
പെയിൻ കില്ലർ
ഉപയോഗിക്കുന്നവർ
സമീപകാലത്ത് വാക്‌സിൻ എടുത്ത ഡോക്ടർ മരണപ്പെട്ടതായി പ്രചാരണം ഉണ്ടായിരുന്നു. എന്നാൽ മരണകാരണം വാക്‌സിൻ എടുത്തത് അല്ലെന്നാണ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്. പെയിൻ കില്ലറിനോടുള്ള അമിതമായ അലർജിയായിരുന്നു പ്രശ്‌നം. പെയിൻ കില്ലർ കഴിക്കുന്നതുകൊണ്ട് പ്രശ്‌നമില്ല. എന്നാൽ പാരസെറ്റമ്മോൾ പോലുള്ള ചെറിയ പെയിൻ കില്ലർ ഉപയോഗിക്കണം. വീര്യം കൂടിയ പെയിൻ കില്ലറുകൾ ഉപയോഗിക്കുന്നത് ഡോക്ടറുടെ നിർദേശപ്രകാരമാകണം.
വന്ധ്യതാ ചികിത്സ
നടത്തുമ്പോൾ
വന്ധ്യതാ ചികിത്സ നടത്തുന്നവർ വാക്സിൻ സ്വീകരിക്കുന്നതിൽ തടസമില്ല. വാക്‌സിൻ സ്വീകരിച്ച് അടുത്ത ദിവസം ഗർഭിണിയാണെന്ന് മനസ്സിലായാലും അപകടമില്ല.
അലർജികളും
വാക്സിനും
അലർജിയുള്ളവർക്ക് വാക്‌സിൻ പാടില്ലെന്നാണ് മാർഗനിർദേശം. എന്നാൽ ചെറിയ അലർജിയുള്ളവർ വാക്‌സിനെടുക്കുന്നതിൽ തകരാറില്ലെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. ചികിത്സാ സൗകര്യമുള്ള ആശുപത്രികളിലെത്തി വാക്‌സിൻ സ്വീകരിച്ചാൽ ഇത്തരം കാര്യങ്ങളിൽ ആശങ്കയുള്ളവർക്ക് ഡോക്ടറുടെ ഉപദേശം തേടാം.
അപസ്മാര ചികിത്സ
സ്വീകരിക്കുമ്പോൾ
അപസ്മാരം പോലെ, തലച്ചോറിനെ ബാധിക്കുന്ന രോഗങ്ങൾക്ക് ചികിത്സയിലുള്ളവർ ചികിത്സിക്കുന്ന ഡോക്ടറുടെ ഉപദേശം തേടുന്നത് നല്ലതാണ്. ഇത്തരക്കാർക്ക് കൊവീഷീഡിനെക്കാൾ നല്ലത് കൊവാക്‌സിൻ ആണെന്നാണ് ചില വിദഗ്ദ്ധരുടെ അഭിപ്രായം.
കൊളസ്‌ട്രോൾ
ഷുഗർ
പ്രമേഹവും കൊളസ്‌ട്രോളും ഉള്ളവർ എത്രയും വേഗം വാക്‌സിൻ സ്വീകരിച്ച് സുരക്ഷിതരാകണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |