കൊച്ചി: വൈഗ കൊലപാതക കേസിൽ നിർണായക വെളിപ്പെടുത്തൽ. സനു മോഹന്റെ കങ്ങരപ്പടിയിലെ ഫ്‌ളാറ്റിൽ കണ്ടെത്തിയ രക്തക്കറ കൊല്ലപ്പെട്ട വൈഗയുടേത് തന്നെയാണ് എന്ന വിവരമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഇത് വെളിവാക്കുന്ന ഡിഎൻഎ പരിശോധനാ ഫലം അന്വേഷണ സംഘത്തിന് ലഭിച്ചു. അന്വേഷണത്തിന്റെ തുടക്കത്തിൽ ഫ്‌ളാറ്റിൽ കാണപ്പെട്ട രക്തക്കറ ആരുടേതാണെന്ന് വ്യക്തമാകാതിരിക്കുകയും അത് അന്വേഷണത്തിന് തടസം സൃഷ്ടിക്കുകയും ചെയ്തിരുന്നു.
ഫ്‌ളാറ്റിൽ വച്ച് കൊലപ്പെടുത്താൻ ശ്രമിച്ചപ്പോഴാണ് മൂക്കിൽ നിന്നും രക്തം വീണ് രക്തക്കറ ഉണ്ടായതെന്ന് വൈഗയുടെ അച്ഛനും കുട്ടിയുടെ കൊലപാതകിയുമായ സനു മോഹൻ പൊലീസിനോട് സമ്മതിച്ചതോടെ ഇക്കാര്യത്തിൽ വ്യക്തത വരുകയായിരുന്നു. ഡിഎൻഎ ഫലം ലഭിച്ചതോടെ ഇക്കാര്യത്തിൽ സ്ഥിരീകരണം ലഭിക്കുകയും ചെയ്തു.
എന്നാൽ വൈഗയുടെ ശരീരത്തിൽഎങ്ങനെയാണ് ആൽക്കഹോളിന്റെ സാന്നിദ്ധ്യം വന്നതെന്ന് എങ്ങനെയെന്ന കാര്യത്തിൽ ഇനിയും വ്യക്തത ലഭിച്ചിട്ടില്ല. സനു മോഹനെ കൂടുതൽ ചോദ്യം ചെയ്യുന്നതോടെ ഇത് വ്യക്തമാകുമെന്നാണ് പൊലീസ് കരുതുന്നത്. തെളിവെടുപ്പിനായി നാളെ പ്രതിയെയും കൊണ്ട് പൊലീസ് കോയമ്പത്തൂരിലേക്ക് തിരിക്കും. ശേഷം ബംഗളുരുവിലേക്കും ഗോവയിലേക്കും തെളിവെടുപ്പിനായി സനു മോഹനെ പൊലീസ് കൊണ്ടുപോകും.
content highlight: dna blood report confirms blood found in flat is infact vaighas.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |