തിരുവനന്തപുരം: കൊവിഡ് രണ്ടാം തരംഗം രാജ്യത്ത് ശക്തമായിരിക്കുമ്പോൾ ഉത്തരവാദപ്പെട്ടവരിൽ നിന്ന് അനാവശ്യമായി ഭീതി പരത്തുന്ന പ്രചാരണം ഉണ്ടാകരുതെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ പറഞ്ഞു. മെയ് ഒന്നു മുതൽ, പ്രായ പൂർത്തിയായ എല്ലാ പൗരൻമാർക്കും വാക്‌സിൻ നൽകുമെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. വാക്‌സിൻ ഇല്ല എന്ന പ്രചാരണം നടത്തി പ്രധാനമന്ത്രിക്ക് കത്തയച്ച് ജനങ്ങളെ ഭീതിയിലാക്കുകയാണ് സംസ്ഥാന സർക്കാർ ചെയ്യുന്നത്.
പ്രളയകാലത്ത് നടന്നതിന് തുല്യമായ അസത്യ പ്രചാരണമാണ് ഇപ്പോൾ കേന്ദ്രസർക്കാരിനെതിരെ നടക്കുന്നത്. മോദി സർക്കാർ പിണറായി സർക്കാരിനെ പോലെയല്ല. പറഞ്ഞ വാക്ക് പാലിക്കുന്ന സർക്കാരാണ്. പരിഹരിക്കാൻ പറ്റുന്ന പ്രതിസന്ധിയേ രാജ്യത്ത് നിലനിൽക്കുന്നുള്ളൂവെന്നും അത് കേന്ദ്രസർക്കാർ പരിഹരിക്കുമെന്നും സുരേന്ദ്രൻ വ്യക്തമാക്കി
ബന്ധുനിയമന വിഷയത്തിൽ ഹൈക്കോടതിയിൽ നിന്നും തിരിച്ചടിവന്നപ്പോൾ എല്ലാം ഈശ്വരൻ തീരുമാനിക്കുമെന്നാണ് ജലീൽ പറയുന്നത്. രണ്ടരക്കൊല്ലം അഴിമതിയുടെ വിഴുപ്പ് ജനങ്ങളുടെ മേൽ വച്ചതിന് മുഖ്യമന്ത്രി മാപ്പു പറയണമെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |