മാഡ്രിഡ്: സ്പെയിനിൽ അമ്മയെ കൊന്ന് ഭക്ഷിച്ച മകന്റെ കോടതി വിചാരണ പുരോഗമിക്കുന്നു. ആൽബർട്ടോ സാഞ്ചസ് ഗോമസ് (28) എന്ന യുവാവാണ് പ്രതി. 2019ലായിരുന്നു സംഭവം. അമ്മയെ കൊലപ്പെടുത്തിയതും ശരീര ഭാഗങ്ങൾ ഭക്ഷിച്ചതുമൊന്നും ഓർമ്മയില്ലെന്നാണ് യുവാവ് കോടതിയിൽ പറഞ്ഞതെന്നാണ് റിപ്പോർട്ട്. നേരത്തെ, പ്രതി കുറ്റം സമ്മതിച്ചിരുന്നു.
സാഞ്ചസിന്റെ പെരുമാറ്റത്തിൽ സംശയം തോന്നിയ ഒരു സുഹൃത്ത് പൊലീസിൽ വിവരമറിയിച്ചു. തുടർന്ന്, പൊലീസ് സാഞ്ചസിന്റെ വീട്ടിൽ നടത്തിയ പരിശോധനയിലായിരുന്നു 66കാരിയായ അമ്മയുടെ ശരീരഭാഗങ്ങൾ ചിന്നിച്ചിതറിയ നിലയിൽ കണ്ടെത്തിയത്. ചില ശരീര ഭാഗങ്ങൾ പ്ലാസ്റ്റിക്കിൽ പൊതിഞ്ഞ നിലയിലുമായിരുന്നു. തുടർന്ന്, ഇയാൾ അമ്മയുടെ ശരീര ഭാഗങ്ങൾ ഭക്ഷിച്ചതായും പൊലീസ് കണ്ടെത്തി.അറസ്റ്റിലാകുന്ന സമയത്ത് ഇയാൾക്ക് സ്വഭാവ വൈകൃതവും മയക്കുമരുന്ന് ഉപയോഗിക്കുന്ന ശീലവും ഉണ്ടായിരുന്നെന്നും റിപ്പോർട്ടുകളുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |