തൃശൂർ: മൂന്ന് തവണ ഉപേക്ഷിച്ചിട്ടുണ്ടെങ്കിലും പുരുഷാരത്തെ ഒഴിവാക്കി ഒരു പൂരം ചരിത്രത്തിലാദ്യം. സുരക്ഷാ മുന്നൊരുക്കം കൊണ്ടും നിയന്ത്രണങ്ങളാലും വേറിട്ട അദ്ധ്യായം കുറിക്കുകയാണ് തൃശൂർ പൂരം. കഴിഞ്ഞ ഏതാനും വർഷമായി വെടിക്കെട്ടും എഴുന്നെളളിപ്പുമായിരുന്നു പൂരത്തിന് മുന്നോടിയായി വിവാദങ്ങൾക്കും, ഉദ്യോസ്ഥർക്കും ഭരണകൂടത്തിനും എതിരായ ആക്ഷേപങ്ങൾക്കും രാഷ്ട്രീയ ആരോപണ-പ്രത്യാരോപണങ്ങൾക്കും വഴിമരുന്നിടാറ്.
കഴിഞ്ഞ വർഷം മുതൽ കൊവിഡായിരുന്നു വില്ലൻ. ചടങ്ങുകളൊഴിവാക്കി പൂരം കഴിഞ്ഞയാണ്ടിൽ ഉപേക്ഷിച്ചു. എന്നാൽ ഈ വർഷം പൂരത്തിന് അനുമതി ലഭിച്ചതിനാൽ എല്ലാ ഒരുക്കങ്ങളും നടത്തി. അതുകൊണ്ട് വെടിക്കെട്ടും മേളവുമെല്ലാം നടത്തിക്കൊണ്ടു തന്നെ കൊണ്ടാടുകയാണ് തൃശൂർ പൂരം.
ആദ്യാവസാനം ആശയക്കുഴപ്പങ്ങളും ആശങ്കകളുമായിരുന്നു പൂരത്തിന്. നെയ്തലക്കാവ് ക്ഷേത്രത്തിലേക്കുള്ള പാസ്സ് വിതരണത്തെക്കുറിച്ച് വരെ ആശയക്കുഴപ്പം നിലനിന്നിരുന്നു. കൊവിഡ് പരിശോധനാ ഫലം വൈകിയതിനാൽ രാത്രി വൈകിയും മൂന്ന് പേർക്ക് മാത്രമേ പാസ് കിട്ടിയിരുന്നുള്ളൂ. പാസ് കിട്ടിയില്ലെങ്കിൽ എഴുന്നെള്ളിപ്പ് മുടങ്ങുമെന്ന് ദേവസ്വം വ്യക്തമാക്കുകയും ചെയ്തു.
എന്നാൽ പിന്നീട് പൂരവിളംബരത്തിന് പാസ് വേണ്ടെന്നും, ചടങ്ങിൽ 50 പേർ മാത്രമേ പാടുള്ളൂവെന്നും പൊലീസ് നിർദ്ദേശിക്കുകയായിരുന്നു. അങ്ങനെയാണ് തെക്കേഗോപുരനട തുറന്ന് പൂരവിളംബരം നടന്നത്. ലോകമെങ്ങുമുള്ളവർ മനസിൽ കൊണ്ടാടുന്ന പൂരമാണിന്ന്. ജനലക്ഷങ്ങൾ നിൽക്കാറുള്ളിടത്ത് രണ്ടായിരത്തിലേറെപ്പേർ മാത്രമാകും ഉണ്ടാകുക. ഇന്ന് രാവിലെ ആറ് മുതൽ 24ന് വൈകിട്ട് മൂന്ന് വരെ റൗണ്ടിലേക്ക് പൂരം പാസ് ഉള്ളവർക്ക് പ്രവേശിക്കാൻ എട്ട് വഴികൾ മാത്രമാണുണ്ടാവുക. ബാക്കി എല്ലാ വഴികളും കടകളും അടക്കും.
ശ്രദ്ധിക്കാൻ
തുറക്കുന്ന റോഡുകൾ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |