ന്യൂഡൽഹി: ദേശീയ തലസ്ഥാനത്തെ കൊവിഡ് പ്രതിസന്ധിയിൽ വീണ്ടും വിമർശനവുമായി ഡൽഹി ഹൈക്കോടതി. തെരുവിൽ കഴിയുന്ന സാധാരണക്കാരനെ വിട്ടേക്കൂ, ഇപ്പോഴത്തെ സാഹചര്യത്തിൽ ജഡ്ജിയായ തനിക്ക് രോഗം വന്നാൽ പോലും ഡൽഹിയിലെ ആശുപത്രിയിൽ കിടക്ക കിട്ടാനുള്ള സാദ്ധ്യത വളരെ കുറവാണ്. ഡൽഹിയിലെ ഓക്സിജൻ പ്രതിസന്ധിയുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കുന്നതിനിടെ ജസ്റ്റിസ് വിപിൻസംഖി പറഞ്ഞു.
ഡൽഹിയിലെയും ദേശീയതലസ്ഥാനമേഖലയിലെയും ആശുപത്രികളിലെ കിടക്കകളുടെ എണ്ണം കൂട്ടാൻ കേന്ദ്രസർക്കാരിന്റെ ഭാഗത്ത് നിന്ന് അടിയന്തര ഇടപെടൽ ഉണ്ടാകണം. കൊവിഡ് രോഗികൾക്കുള്ള ഓക്സിജനുമായി പോകുന്ന വാഹനങ്ങൾക്ക് തടസമുണ്ടാകുന്നില്ലെന്ന് ഉറപ്പാക്കണം. ഓക്സിജൻ ടാങ്കറുകൾക്ക് വഴിയിൽ തടസം നേരിട്ടാൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ക്രിമിനൽ നടപടി നേരിടേണ്ടി വരുമെന്നും ജസ്റ്റിസ് രേഖാപാലി കൂടി ഉൾപ്പെട്ട ബെഞ്ച് വ്യക്തമാക്കി.
യു.പിയിലെയും ഹരിയാനയിലെയും പ്ലാന്റുകളിൽ നിന്നുള്ള ഓക്സിജൻ ടാങ്കറുകളുടെ യാത്ര പലയിടത്തും തടസപ്പെടുന്നുണ്ടെന്ന് ഡൽഹി സർക്കാർ കോടതിയിൽ ചൂണ്ടിക്കാട്ടി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |