SignIn
Kerala Kaumudi Online
Friday, 29 March 2024 7.09 PM IST

കൂട്ടപ്പരിശോധന ഒഴിവാക്കാനാവില്ല: മന്ത്രി കെ.കെ.ശൈലജ

shylaja

തിരുവനന്തപുരം: കൊവിഡ് കൂട്ടപ്പരിശോധന ഒഴിവാക്കാനാവില്ലെന്നും, സർക്കാരിനോട് ആലോചിക്കാതെ ഡോക്ടർമാർ വിമർശിക്കുന്നത് ശരിയല്ലെന്നും ആരോഗ്യമന്ത്രി കെ.കെ. ശൈലജ പറഞ്ഞു.

കൂട്ടപ്പരിശോധന അശാസ്ത്രീയമെന്ന കെ.ജി.എം.ഒ എയുടെ അഭിപ്രായം ശരിയല്ല. ഇത് എല്ലാ ദിവസവുമില്ല. കൊവിഡ് വ്യാപനം കൂടിയ സാഹചര്യത്തിലാണ് വിദഗ്ദ്ധരുടെയും ജനങ്ങളുടെയും അഭിപ്രായം മാനിച്ച് കൂട്ട പരിശോധന നടത്തുന്നത്.വരും ദിവസങ്ങളിലെ സ്ഥിതി നോക്കി ഇക്കാര്യം തീരുമാനിക്കും.

വാക്സിൻ ക്ഷാമം പരിഹരിക്കേണ്ടത് കേന്ദ്രസർക്കാരാണ്. ആർ.ടി.പി.സി.ആർ പരിശോധനാ ഫലത്തിന് നാലു ദിവസം വരെ സമയമെടുക്കും. സർക്കാരിന്റെ തീരുമാനങ്ങളിൽ തെറ്റുണ്ടെങ്കിൽ ഡോക്ടർമാർക്ക് ചൂണ്ടിക്കാട്ടാം. ഇപ്പോഴത്തെ സാഹചര്യത്തിൽ ടെസ്റ്റ് വർദ്ധിപ്പിക്കുന്നത് ഉചിതമാണ്. ടെസ്റ്റിന്റെ സാമ്പിളെടുത്തവർ സമൂഹത്തിൽ അധികം ഇടപെടാൻ പാടില്ലെന്ന്

നിർദേശിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SHYLAJA
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.