കോട്ടയം: ഇന്നും നാളെയും പുറത്തിറങ്ങരുതെന്ന കർശ നിർദേശവുമായി ജില്ലാ ഭരണ കൂടം. അവശ്യ സർവീസുകളൊഴിക ഒന്നും പ്രവർത്തിക്കില്ല. സർവീസ് നടത്തില്ലെന്ന് സ്വകാര്യ ബസുടമകളും അറിയിച്ചു.
അടിയന്തര സേവനങ്ങളിലും കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലും ഏർപ്പെട്ടിരിക്കുന്ന എല്ലാ കേന്ദ്ര, സംസ്ഥാന ഓഫീസുകളും ഇവയുമായി ബന്ധപ്പെട്ട സ്വയംഭരണ സ്ഥാപനങ്ങളും പൂർണ തോതിൽ പ്രവർത്തിക്കും. ഈ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് തടസമില്ലാതെ സഞ്ചരിക്കാം. വ്യവസായ സ്ഥാപനങ്ങളും പ്രവർത്തിക്കും. ജീവനക്കാർക്ക് തിരിച്ചറിയൽ രേഖയോടെ യാത്ര ചെയ്യാം. ടെലികോം, ഇന്റർനെറ്റ് സേവനങ്ങൾ നൽകുന്ന സ്ഥാപനങ്ങളിലെ ജീവനക്കാർക്കും വാഹനങ്ങൾക്കും സ്ഥാപന മേധാവികൾ നൽകിയ തിരിച്ചറിയൽ കാർഡ് ഉപയോഗിച്ച് സഞ്ചരിക്കാം. ഐ.ടി, ഐ.ടി.ഇ.എസ് സ്ഥാപനങ്ങളിലെ അവശ്യ ജീവനക്കാർ മാത്രം ഓഫീസുകളിൽ എത്തിയാൽ മതി. അടിയന്തര വൈദ്യസഹായം ആവശ്യമുള്ള രോഗികൾക്കും അവരുടെ സഹായികൾക്കും കൊവിഡ് വാക്‌സിനേഷനുവേണ്ടി കേന്ദ്രം അനുവദിച്ചു കിട്ടിയവർക്കും തിരിച്ചറിയൽ രേഖകളോടെ യാത്ര ചെയ്യാം.
മറ്റ് നിയന്ത്രണങ്ങൾ
ഭക്ഷണം, ഭഷ്യവസ്തുക്കൾ, പഴങ്ങൾ, പച്ചക്കറികൾ, പാൽ, ഇറച്ചി, മത്സ്യം എന്നിവ വിൽക്കുന്ന കടകൾക്ക് പ്രവർത്തിക്കാം. ഹോം ഡെലിവറിക്കും കൊവിഡ് പ്രോട്ടോക്കോൾ പാലിക്കണം.
ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും ആളുകളെ ഇരുത്തി ഭക്ഷണം വിളമ്പരുത്. പാഴ്‌സൽ സർവീസ് മാത്രം നടത്താം.
ദീർഘദൂര ബസുകളും ട്രെയിനുകളും സർവീസ് നടത്തും. യാത്രക്കാർ രേഖകൾ കരുതണം
കൊവിഡ് ജാഗ്രതാ പോർട്ടലിൽ രജിസ്റ്റർ ചെയ്ത വിവാഹം, ഗൃഹപ്രവേശം തുടങ്ങിയ ചടങ്ങുകൾ പ്രോട്ടോക്കോൾ പാലിച്ച് നടത്താം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |