മലപ്പുറം: ആരാധനാലയങ്ങളിൽ അഞ്ച് പേരിൽ കൂടുതൽ പേർ പാടില്ലെന്ന ജില്ലാ കളക്ടറുടെ നിർദ്ദേശം, മത-രാഷ്ട്രീയ നേതാക്കളുമായി കൂടിയാലോചിച്ച ശേഷം വന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മതസംഘടനകളുമായും രാഷ്ട്രീയ പ്രതിനിധികളുമായും എംഎൽഎമാരുമായുംകൂടിയാലോചന നടത്തി. കൂടിയാലോചന നടത്തിയ ശേഷമാണ് ഈ തീരുമാനം കൈക്കൊണ്ടതെന്ന വിവരം കളക്ടറിൽ നിന്നും ലഭിച്ചു. മുഖ്യമന്ത്രി പറഞ്ഞു.
നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട വിശദമായ വിവരം തിങ്കളാഴ്ച്ച ചേരുന്ന രാഷ്ട്രീയ പാർട്ടികളുടെ യോഗത്തിലായിരിക്കും കൈക്കൊള്ളുകയെന്നും അദ്ദേഹം വ്യക്തമാക്കി.
ജില്ലയിലെ ആരാധനാലയങ്ങളിൽ നിയന്ത്രണം കൊണ്ടുവന്നതിൽ പ്രതിഷേധവുമായി രംഗത്തുവന്ന മതസംഘടനകൾ കൂടിയാലോചനയില്ലാതെയാണ് തീരുമാനം കൈക്കൊണ്ടതെന്ന് ആരോപിച്ചിരുന്നു. ഈ തീരുമാനം പുനപരിശോധിക്കണമെന്നും സമസ്ത കേരള ജമിയ്യത്തുൽ ഉലമയും കേരള മുസ്‌ലിം ജമാത്തും ആവശ്യപ്പെട്ടു.
നിയന്ത്രണത്തിനെതിരെ മുസ്ലിം ലീഗ് നേതാവ് കെപിഎ മജീദും രംഗത്തുവന്നിട്ടുണ്ട്. കൊവിഡ് പശ്ചാത്തലത്തിൽ ലഭിച്ച അമിതാധികാരം ജില്ലാ കളക്ടർ വിനിയോഗിക്കുകയാണെന്നും നിയന്ത്രണങ്ങൾ ആരാധനാലയങ്ങൾക്ക് മാത്രം ബാധകമാകുന്ന രീതി അംഗീകരിക്കാൻ കഴിയില്ലെന്നും അദ്ദേഹം പറയുന്നു. മലപ്പുറം ജില്ലയില്‍ കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്.
content highlight: cm pinarayi vijayan about covid restrictions at mosques in malappuram.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |