കൊച്ചി: സംസ്ഥാനത്ത് കൊവിഡ് പ്രതിരോധ ഏകോപനം താളംതെറ്റിയെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ ആരോപിച്ചു. രാജ്യത്ത് സൗജന്യമായി ആർക്കും വാക്‌സിൻ ലഭിക്കുന്നില്ല. മറ്റുസംസ്ഥാനങ്ങൾ വാക്‌സിൻ വാങ്ങിയിട്ടും കേരളം വാങ്ങാൻ തയാറാകുന്നില്ല. തിങ്കളാഴ്ചത്തെ സർവകക്ഷി യോഗത്തിൽ ഇക്കാര്യങ്ങൾ ഉന്നയിക്കുമെന്ന് സുരേന്ദ്രൻ പറഞ്ഞു. ബി.ജെ.പി കോർ കമ്മിറ്റി യോഗത്തിനുശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തലശേരി, ഗുരുവായൂർ എന്നിവിടങ്ങളിലെ പത്രിക തള്ളപ്പെട്ടത് പാർട്ടി പരിശോധിച്ചു. ഇത് പാർട്ടിയുടെ വീഴ്ചയായി കണക്കാക്കിയിട്ടില്ല. സാങ്കേതികമായ പിഴവ് മാത്രമാണ് സംഭവിച്ചത്.
തിരഞ്ഞെടുപ്പിന് ശേഷം ആദ്യമായാണ് കോർ കമ്മിറ്റി ചേർന്നത്. സംസ്ഥാനത്തിന്റെ ചുമതലയുള്ള പ്രഭാരി സി.പി. രാധാകൃഷ്ണൻ, ദേശീയ നിർവാഹക സമിതിയംഗം പി.കെ. കൃഷ്ണദാസ്, സംസ്ഥാന സംഘടനാ ജനറൽ സെക്രട്ടറി എം. ഗണേശൻ, വൈസ് പ്രസിഡന്റ് എ.എൻ. രാധാകൃഷ്ണൻ, ജനറൽ സെക്രട്ടറിമാരായ ജോർജ് കുര്യൻ, പി. സുധീർ തുടങ്ങിയവർ പങ്കെടുത്തു. കേന്ദ്രമന്ത്രി വി. മുരളീധരൻ, കുമ്മനം രാജശേഖരൻ, ഒ. രാജഗോപാൽ എം.എൽ.എ തുടങ്ങിയവർ ഓൺലൈനായി പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |