ലണ്ടൻ: ഇത്തവണത്തെ ഐ.പി.എൽ സീസണിൽ തിരിച്ചടികൾ നേരിട്ടുകൊണ്ടിരിക്കുന്ന സഞ്ജു സാംസണിന്റെ രാജസ്ഥാനെ വീണ്ടും പ്രതിസന്ധിയിലാക്കി ഇംഗ്ലീഷ് സൂപ്പർ താരം ജോഫ്രാ ആർച്ചറുടെ പിൻമാറ്രം. മാർച്ച് 29ന് വലത്തേക്കൈയിൽ ശസ്ത്ര ക്രിയയ്ക്ക് വിധേയനായ ആർച്ചർ ഐ.പി.എൽ രണ്ടാം പകുതി മുതൽ കളിച്ചേക്കുമെന്നായിരുന്നു റിപ്പോർട്ടുകൾ. അദ്ദേഹം പരിശീലനവും തുടങ്ങിയിരുന്നു. എന്നാൽ ഇംഗ്ലണ്ട് ആൻഡ് വെയ്ൽസ് ക്രിക്കറ്റ് അസോസിയേഷന്റെ മെഡിക്കൽ ടീം നടത്തിയ പരിശോധനയിൽ 26കാരനായ ആർച്ചറുടെ പരിക്ക് പൂർണമായി ഭേദമായിട്ടില്ലെന്ന് കണ്ടെത്തുകയായിരുന്നു. അസോസിയേഷനാണ് ആർച്ചറോട് ഐ.പി.എല്ലിൽ നിന്ന് പിൻമാറാൻ നിർദ്ദേശിച്ചത്. ബെൻ സ്റ്റോക്സും പരിക്കേറ്റ് മടങ്ങിയ റോയൽസ് വലിയ പ്രതിസന്ധിയിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |