തിരുവനന്തപുരം: നിർണായകമായ ഘട്ടത്തിലൂടെയാണ് സംസ്ഥാനം കടന്നു പോകുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എല്ലാവരും ഒത്തൊരുമിച്ച് പ്രവർത്തിച്ചാൽ മാത്രമേ വൈറസിനെ ചെറുക്കാൻ കഴിയൂ. സർക്കാരുമായി പ്രതിപക്ഷം യോജിച്ച് പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ബഡായിയുടെ ഭാഗമായി മാത്രം പ്രതിരോധ പ്രവർത്തനം ഒതുങ്ങാൻ പാടില്ല. സർക്കാർ വിളിച്ച സർവകക്ഷി യോഗവുമായി സഹകരിക്കും. ജാഗ്രതയോടെയാകണം പ്രതിരോധ പ്രവർത്തനങ്ങൾ നടത്തേണ്ടത്. ആശുപത്രികളിൽ തിരക്ക് നിയന്ത്രിക്കാൻ കഴിയണമെന്നും ഓക്‌സിജൻ ഉൾപ്പടെയുളള ജീവൻ രക്ഷാ സൗകര്യങ്ങൾ സർക്കാർ ഉറപ്പു വരുത്തണം
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുളള സംഭാവനകൾ സ്വാഗതാർഹമാണെന്നും ചെന്നിത്തല പറഞ്ഞു.
കേന്ദ്രം സംസ്ഥാനങ്ങൾക്ക് പൂർണമായും സൗജന്യ വാക്‌സിൻ നൽകാൻ തയ്യാറാകണം. ഹൈറിസ്‌ക് രോഗികൾക്ക് വാക്സിൻ നൽകാൻ മുൻഗണന സംവിധാനം വേണം. വീടുകളിലെത്തി വാക്‌സിൻ നൽകാൻ കഴിയുമോ എന്ന് പരിശോധിക്കണം. ആദിവാസി കേന്ദ്രങ്ങളിൽ കുത്തിവയ്പ്പിന് പ്രത്യേക സംവിധാനം വേണം. കേരളത്തിൽ നിന്ന് ഓക്സിജൻ ഡൽഹിയിലേക്ക് എത്തിക്കാനുളള സംവിധാനം വേണമെന്നും അദ്ദേഹം പറഞ്ഞു.
ഓരോ കളക്‌ടർമാരും ഓരോ തരത്തിലുളള ഉത്തരവുകൾ ഇറക്കുന്നത് സർക്കാർ പരിശോധിക്കണം. സൗജന്യ ഭക്ഷ്യകിറ്റ് വിതരണം ഊർജ്ജിതമാക്കണം.നിയമസഭയിൽ ഐസക്ക് ബഡ്‌ജറ്റ് അവതരിപ്പിച്ചു കൊണ്ട് വാക്സിൻ സൗജന്യമായി നൽകുമെന്ന് പറഞ്ഞു. ബഡ്‌ജറ്റിൽ ഐസക്ക് പറഞ്ഞത് പച്ചക്കളളമാണ്.
ലോക്ക്ഡൗൺ ഒഴിവാക്കണം. വോട്ടെണ്ണൽ ദിനത്തിൽ വിജയാഘോഷങ്ങൾ വേണ്ട. നിയന്ത്രിതമായി വേണമെന്നുളളത് സർവകക്ഷി യോഗത്തിൽ വ്യക്തമാക്കും. ജി സുധാകരനെ ക്രൂശിക്കാൻ ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും
ആലപ്പുഴ ജില്ലയിൽ സി പി എമ്മിൽ ഗുരുതരപ്രതിസന്ധിയുണ്ടെന്നും ചെന്നിത്തല അഭിപ്രായപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |