തൃശൂർ: പൂരം വെടിക്കെട്ട് ഒഴിവാക്കിയെങ്കിലും അവ നീക്കം ചെയ്യുന്നത് അപകടം വരുത്തുമെന്ന് സ്ഫോടക വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകിയതിനെ തുടർന്ന് പൊട്ടിച്ച് തീർക്കുകയായിരുന്നു.
നാലരയോടെ തിരുവമ്പാടി വിഭാഗമാണ് ആദ്യം കത്തിച്ചത്. പിന്നാലെ പാറമേക്കാവ് ദേവസ്വവും തിരികൊളുത്തി.
അപകടം നടന്നയുടനെ ഇരു ദേവസ്വങ്ങളും വെടിക്കെട്ട് ഉപേക്ഷിക്കാനുള്ള സന്നദ്ധത കളക്ടറെ അറിയിച്ചിരുന്നു. ഓരോ വിഭാഗവും രണ്ടായിരത്തോളം വെടിക്കെട്ട് സാമഗ്രികൾ കുഴിയിലിറക്കി കരിമരുന്നിട്ടിരുന്നു. അവ പുറത്തെടുത്ത് നിർവീര്യമാക്കുന്നത് അപകടം വരുത്താൻ സാദ്ധ്യതയുണ്ടെന്ന് എക്‌സ് പ്‌ളോസീവ് ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകി. തുടർന്നാണ് ജില്ലാ കളക്ടറുടെ സാന്നിദ്ധ്യത്തിൽ ചർച്ച നടത്തി വെടിക്കോപ്പുകൾ കത്തിക്കാൻ തീരുമാനമായത്.
പെസോ അധികൃതർ, സിറ്റി പൊലീസ് കമ്മിഷണർ ആർ. ആദിത്യ, ആർ.ഡി.ഒ എൻ.കെ കൃപ എന്നിവരുടെ സാന്നിദ്ധ്യത്തിൽ പരിശോധന നടത്തിയാണ് വെടിക്കോപ്പുകൾ കത്തിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |