കണ്ണൂർ: കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഏർപ്പെടുത്തിയ കർശന നിയന്ത്രണത്തിൽ ആളൊഴിഞ്ഞ് കണ്ണൂർ. ജില്ലയിലെ പലഭാഗങ്ങളും ലോക്ഡൗണിന് സമാനമായിരുന്നു അവസ്ഥ. ഭക്ഷണ സാധനങ്ങൾ, പച്ചക്കറി, പഴം, പാൽ, മത്സ്യം, മാംസം, മരുന്നുകൾ തുടങ്ങിയവ വിൽക്കുന്ന കടകൾ മാത്രമാണ് പ്രവർത്തിച്ചത്.
ചില സ്വകാര്യ സ്ഥാപനങ്ങൾക്ക് അനുമതി നൽകിയിരുന്നെങ്കിലും ഭൂരിഭാഗവും അടഞ്ഞു കിടന്നു. അത്യാവശ്യ യാത്രക്കാർ, രോഗികൾ, അവരുടെ സഹായികൾ, വാക്സിൻ എടുക്കാൻ പോകുന്നവർ എന്നിവരുടെ തിരിച്ചറിയൽ രേഖ പരിശോധിച്ചതിന് ശേഷമാണ് കടത്തിവിട്ടത്. സ്വകാര്യ ബസുകളിൽ ചിലത് രാവിലെ മാത്രം സർവ്വീസ് നടത്തി. 30 ശതമാനം കെ.എസ്.ആ ർ.ടി.സി ബസുകൾ സർവ്വീസ് നടത്തുമെന്ന് പറഞ്ഞിരുന്നെങ്കിലും യാത്രക്കാരില്ലാത്തതിനാൽ ചുരുങ്ങിയ ബസുകൾ മാത്രമാണുണ്ടായത്.
കൊവിഡ് മാനദണഡങ്ങൾ പാലിച്ച് ഹയർ സെക്കന്ററി പരീക്ഷകൾ നടന്നു. ബസുകളില്ലാത്തതിനാൽ സ്വകാര്യ വാഹനങ്ങളെയും മറ്റും ആശ്രയിച്ചാണ് വിദ്യാർത്ഥികൾ പരീക്ഷാ കേന്ദ്രങ്ങളിലെത്തിയത്. ഭൂരിഭാഗം ചെറിയ ഹോട്ടലുകളും അടഞ്ഞു കിടന്നു. നഗരത്തിലെ പ്രധാന ഹോട്ടലുകളിൽ നിന്നും പാഴ്സൽ സംവിധാനം ഏർപ്പെടുത്തിയിരുന്നു. കല്യാണത്തിനും ഗൃഹപ്രവേശത്തിനും പോകുന്നവരോട് ക്ഷണക്കത്ത് കാണിക്കാൻ പൊലീസ് ആവശ്യപ്പെട്ടു. മതിയായ കാരണങ്ങൾ ഇല്ലാതെ യാത്ര ചെയ്തവരെ തിരിച്ചയച്ചു.
പരിശോധന നടത്താൻ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പൊലീസ് ചെക്ക് പോസ്റ്റ് സ്ഥാപിച്ചിട്ടുണ്ടായിരുന്നു. മതിയായ കാരണങ്ങളില്ലാതെ എത്തിയവരെ പൊലീസ് ശാസിച്ച് തിരിച്ചയക്കുകയും ചെയ്തു. കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി കർശന പരിശോധന നടത്താൻ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പൊലീസ് ചെക്ക് പോസ്റ്റുകൾ സ്ഥാപിച്ചിട്ടുണ്ട്. എന്നാൽ നഗരത്തിന് പുറത്ത് മതിയായ പൊലീസ് പരിശോധന നടന്നില്ല. തെക്കി ബസാർ, ചെട്ടി പീടിക, താണ തുടങ്ങിയ സ്ഥലങ്ങലിൽ വാഹനങ്ങൾ പരിശോധിച്ചതിന് ശേഷം മാത്രമാണ് പൊലീസ് കടത്തി വിടുന്നത്. എന്നാൽ ചിലയിടങ്ങളിൽ പൊലീസ് ചെക്കിംഗിനുണ്ടെങ്കിലും പരിശോധന നടക്കുന്നില്ല. എന്നാൽ നിയമലംഘനങ്ങൾ നടത്തുന്നവരിൽ നിന്നും പൊലീസ് പിഴയീടാക്കുന്നുമുണ്ട്.കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് ജില്ലയ്ക്ക് അകത്തേക്ക് കടക്കാൻ ശ്രമിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കാനാണ് റൂറൽ, സിറ്റി എസ്.പിമാർ നൽകിയിരിക്കുന്ന നിർദേശം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |