ജറുസലേം :കഴിഞ്ഞ 10 മാസത്തിനിടെ ആദ്യമായി കൊവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്യാതെ ഇസ്രയേൽ. ഇസ്രയേലിന്റെ വാക്സിനേഷൻ യജ്ഞം ഫലപ്രാപ്തിയിലെത്തുന്നതിന്റെ ശുഭസൂചനയാണിത്. രാജ്യത്ത് ഇതുവരെ 6346 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതിന് മുൻപ് 2020 ജൂണിലാണ് രാജ്യത്ത് കൊവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്യാതിരുന്നത്. ജനുവരിയിൽ രാജ്യത്ത് കൊവിഡ് രൂക്ഷമായി പടർന്നു പിടിച്ചെങ്കിലും രാജ്യത്ത് വാക്സിനേഷൻ ദ്രുത ഗതിയിൽ ആരംഭിച്ചത് രോഗത്തെ തടഞ്ഞു നിറുത്താൻ സഹായിച്ചു. ലോകത്ത് വാക്സിനേഷൻ നിരക്ക് ഏറ്റവും കൂടുതലുള്ള രാജ്യമാണ് ഇസ്രയേൽ. ഇതുവരെ രാജ്യത്തെ 53 ശതമാനം പേരും രണ്ടു ഡോസ് വാക്സിനും സ്വീകരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |