കൊച്ചി: മയക്കുമരുന്നും അവ പൊടിച്ചുകലക്കി കുത്തിവയ്ക്കുമ്പോൾ ഛർദ്ദിക്കുന്നത് തടയാൻ ഉപയോഗിക്കുന്ന ആംപ്യൂളുകളുമായി ആലുവ ചൂർണിക്കര തായിക്കാട്ടുകര മൻസിൽ വീട്ടിൽ മൻസൂർ (31), ദേശം കാരായി കുടംവീട്ടിൽ അനൂപ് (34) എന്നിവരെ എക്സൈസ് അറസ്റ്റു ചെയ്തു. 10 ബ്രൂപിനോർഫിൻ ടാബ്ലറ്റുകളും 72 ആംപ്യൂളുകളും പിടിച്ചെടുത്തു.
എറണാകുളം എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പി. അൻവർ സാദത്ത് രൂപികരിച്ച സ്പെഷ്യൽ ആന്റി നാർക്കോട്ടിക് ഗ്രൂപ്പ് അംഗങ്ങളാണ് ഇവരെ പിടികൂടിയത്. സംഘത്തിന്റെ നിരീക്ഷണത്തിലിരുന്ന അനൂപിനെ ആംപ്യൂളുമായി വൈറ്റിലയിൽ നിന്നാണ് പിടികൂടിയത്. ആലുവയിൽ ബ്യൂട്ടി പാർലർ നടത്തുന്ന മൻസൂറിൽ നിന്ന് ലഹരിമരുന്ന് കൈപ്പറ്റി ഇത് കൈമാറുകയാണെന്ന് അനൂപ് അറിയിച്ചു. അനൂപിന് ലഹരി മരുന്നു കൈമാറാനെത്തിയ മൻസൂറിനെയും പിടികൂടി.
ഇൻസ്പെക്ടർ പി.ജെ. റോബിൻ ബാബു, പ്രിവന്റീവ് ഓഫിസർ കെ.ആർ. രാംപ്രസാദ്, സിവിൽ എക്സൈസ് ഓഫിസർമാരായ എം. റെനി, അനസ്, സിസ്ഥാർത്ഥ്, ദീപു തോമസ് എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |