SignIn
Kerala Kaumudi Online
Wednesday, 17 April 2024 1.57 AM IST

അങ്ങുമിങ്ങും മാത്രം ആളനക്കം

t

ആലപ്പുഴ: കൊവിഡ് രണ്ടാം വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പ്രഖ്യാപിച്ച വാരാന്ത്യ നിയന്ത്രണത്തിന്റെ ആദ്യ ഞായറിൽ ജില്ലയുടെ പ്രതികരണം അനുകൂലം. വിഷയത്തിന്റെ തീവ്രത ഉൾക്കൊണ്ട് ജനങ്ങൾ സഹകരിച്ചതിനാൽ ഹർത്താൽ പ്രതീതിയായിരുന്നു പലേടത്തും.

തുറക്കാൻ അനുമതി ഇല്ലാതിരുന്ന കടകളും കമ്പോളങ്ങളും അടഞ്ഞുകിടന്നു. എങ്കിലും ജനജീവിതത്തെ ബാധിച്ചില്ല. കെ.എസ്.ആർ.ടി.സിയും ജലഗതാഗതാഗത വകുപ്പിന്റെ ബോട്ടുകളും നിയന്ത്രണങ്ങൾക്ക് വിധേയമായി സർവീസ് നടത്തിയത് അത്യാവശ്യ യാത്രക്കാർക്ക് സഹായകമായി. എന്നാൽ സ്വകാര്യ ബസുകളും ടാക്സി, ഓട്ടോറിക്ഷകളും നിരത്തിലിറങ്ങിയില്ല. ഇന്നലെ ജില്ലയിലെ വിവിധ കെ.എസ്.ആർ.ടി.സി ഡിപ്പോകളിൽ നിന്ന് 40 മുതൽ 50 ശതമാനം വരെ സർവീസുകൾ മാത്രമാണ് നടത്തിയത്. യാത്രക്കാരുടെ ഗണ്യമായ കുറവ് മൂലം ഒന്നും രണ്ടും ട്രിപ്പുകളിൽ സർവീസ് ഒതുക്കി.

പ്രധാന റോഡുകളിലും ജംഗ്ഷനുകളിലും ദേശീയപാതയിലും പൊലീസ് പരിശോധന നടത്തി. ഒരു പൊലീസ് സ്റ്റേഷന്റെ പരിധിയിൽ എസ്.ഐമാരുടെ നേതൃത്വത്തിൽ സെക്ടറൽ മറിസ്ട്രേറ്റുമാർ ഉൾപ്പെട്ട രണ്ട് വീതം സ്ക്വാഡുകൾ ജില്ലയിലുടനീളം രംഗത്തുണ്ടായിരുന്നു. ഇതിന് പുറമേ ജില്ലാ പൊലീസ് മേധാവിയുടെയും ഡിവൈ എസ്.പിമാരുടെയും സി.ഐമാരുടെയും ഹൈവേ പൊലീസിന്റെയും നേത്വത്വത്തിലും പരിശോധനകൾ നടന്നു. ഇരുചക്രവാഹനങ്ങളും കാറുകളും നിരത്തിലിറങ്ങി. അനാവശ്യമായി പുറത്തിറങ്ങിയവർക്ക് പൊലീസ് കയ്യോടെ പിഴചുമത്തി. ഇനി താക്കീത് ഉണ്ടാവില്ലെന്ന് ശനിയാഴ്ച പൊലീസ് മുന്നറിയിപ്പ് നൽകിയതും ഗുണം ചെയ്തു.

 സ്ഥാപന ഉടമകൾ ശ്രദ്ധിക്കണം

എല്ലാ വ്യാപാര, വാണിജ്യ അനുബന്ധ സ്ഥാപനങ്ങളിലെയും ഹോട്ടലുകളിലെയും റസ്റ്റോറന്റുകളിലെയും ജീവനക്കാരുടെ രജിസ്റ്റർ സൂക്ഷിക്കണം. ജീവനക്കാരെ നിർബന്ധമായും ടെസ്റ്റിന് വിധേയമാക്കി കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് കൈവശമുണ്ടെന്ന് സ്ഥാപന ഉടമകൾ ഉറപ്പ് വരുത്തണം. വീഴ്ച വരുത്തുന്ന സ്ഥാപനങ്ങൾക്ക് എതിരെ ലൈസൻസ് റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള കർശന നിയമ നടപടികൾ സ്വീകരിക്കും. രാത്രി 9 മുതൽ രാവിലെ 5 വരെ കർഫ്യു പ്രഖ്യാപിച്ചിട്ടുള്ള സാഹചര്യത്തിൽ ഈ സമയത്ത് എല്ലാവിധ ഒത്തു ചേരലുകളും നിരോധിച്ചതായി ജില്ലാ പൊലീസ് മേധാവി ജി.ജയ്‌ദേവ് അറിയിച്ചു.

 31 കേസ്, 17 അറസ്റ്റ്


ജില്ലയിൽ ഇന്നലെ നിയന്ത്രണ ലംഘനവുമായി ബന്ധപ്പെട്ട് 31 കേസുകളിൽ 17 പേരെ അറസ്റ്റ് ചെയ്തു. മാസ്‌ക് ധരിക്കാത്തതിന് 879 പേർക്കും സാമൂഹ്യ അകലം പാലിക്കാത്തതിന് 487 പേർക്കും എതിരെ നടപടി സ്വീകരിച്ചു. 2449 പേരെ താക്കീത് ചെയ്ത് വിട്ടയച്ചു. വിനോദ സഞ്ചാര കേന്ദ്രങ്ങൾ, ഹൗസ് ബോട്ടുകൾ എന്നിവിടങ്ങളിൽ കൊവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്ന് ജില്ലാ ഭരണകൂടം നിർദ്ദേശിച്ചു. ജാഗ്രതാ പോർട്ടലിൽ രജിസ്റ്റർ ചെയ്ത വിവാഹങ്ങൾ, ഗൃഹപ്രവേശനം തുടങ്ങിയ ചടങ്ങുകൾ കൊവിഡ് പ്രോട്ടോകോൾ പാലിച്ചു നടത്താം. പ്രോട്ടോക്കോൾ പാലിക്കാത്ത വഴിയോര കച്ചവടക്കാരെ നിയന്ത്രിക്കും. വിവാഹം, ഗൃഹപ്രവേശം ഉൾപ്പടെ പൊതുജനങ്ങൾ കൂട്ടം കൂടുന്ന ചടങ്ങുകൾ നടത്തുന്നതിന് മുമ്പ് ബന്ധപ്പെട്ട സ്റ്റേഷൻ ഹൗസ് ഓഫീസറെ അറിയിക്കണം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.