പത്തനംതിട്ട: പുനലൂർ - മൂവാറ്റുപുഴ പദ്ധതിയുടെ ഭാഗമായ പുനലൂർ - പൊൻകുന്നം ഹൈവെ നിർമാണം അവസാന ഘട്ടത്തിലേക്ക്. കോന്നി - പ്ളാച്ചേരി റീച്ചിൽ 60 ശതമാനവും പ്ളാച്ചേരി - പൊൻകുന്നം റീച്ചിൽ 85 ശതമാനവും നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയായി.
കോന്നി മുതൽ പൊൻകുന്നം വരെയുള്ള ഭാഗങ്ങളിൽ കലുങ്ക് പണികളും ടാറിംഗും ഭൂരിഭാഗവും പൂർത്തീകരിച്ചു. ഇവിടെ ബസ് ബേകളും ടൈൽ ജോലികളും തീരാനുണ്ട്. മൈലപ്രയിൽ ഒാടകളും മണ്ണാരക്കുളഞ്ഞിയിൽ കലുങ്കും നിർമാണം ബാക്കിയുണ്ട്. പുനലൂർ - കോന്നി റീച്ചിലെ പണികളാണ് വൈകുന്നത്. ഇവിടെ 10ശതമാനം പണികളാണ് പിന്നിട്ടത്. ഇൗ വർഷം നവംബറോടെ മൂന്ന് റീച്ചുകളിലെയും പണികൾ പൂർത്തീകരിച്ച് ഗതാഗതത്തിന് തുറന്നുകൊടുക്കാൻ കഴിയുമെന്നാണ് കെ.എസ്.ടി.പിയുടെ പ്രതീക്ഷ. കൊവിഡ് പശ്ചാത്തലത്തിൽ പണികൾ തീർക്കാനുള്ള സമയം എട്ട് മാസം കൂടി നീട്ടിയിട്ടുണ്ട്. അഞ്ച് വർഷത്തെ അറ്റകുറ്റപ്പണികൾ റോഡ് നിർമാണ കമ്പനികൾ സ്വന്തം നിലയ്ക്ക് ചെയ്യും. കോന്നി - പുനലൂർ റീച്ച് എറണാകുളം ആസ്ഥാനമായ സി.വി.സി.സി കമ്പനിയാണ് ഏറ്റെടുത്തിട്ടുണ്ട്. കോന്നി - പ്ളാച്ചേരി റീച്ച് പെരുമ്പാവൂരിലെ ഇ.കെ.കെ കമ്പനിയും പ്ളാച്ചേരി - പൊൻകുന്നം റീച്ച് തിരുവനന്തപുരത്തെ ശ്രീധന്യ ഗ്രൂപ്പുമാണ് കാരാറെടുത്തിട്ടുള്ളത്.
872 കോടിയുടെ പദ്ധതി
'' റോഡ് നിർമാണം വേഗത്തിൽ പൂർത്തിയാക്കും. ഇൗ വർഷം നവംബർ വരെയായിരുന്നു നിർമാണ കാലപരിധി. കൊവിഡ് പശ്ചാത്തലത്തിൽ എട്ട് മാസം കൂടി നീട്ടിയിട്ടുണ്ട്.
കെ.എസ്.ടി.പി അധികൃതർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |