ന്യൂഡൽഹി: 45 വയസ് കഴിഞ്ഞവർക്ക് സൗജന്യ വാക്സിനേഷൻ കേന്ദ്ര സർക്കാർ തുടരുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി മൻ കീ ബാത് റേഡിയോ പ്രഭാഷണത്തിൽ പറഞ്ഞു. വാക്സിനുകളെ പറ്റിയുള്ള തെറ്റിദ്ധാരണകളിൽ വിശ്വസിക്കരുതെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.
എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്രം സൗജന്യ വാക്സിൻ അയച്ചിട്ടുണ്ട്. 45 കഴിഞ്ഞവർക്ക് അതു പ്രയോജനപ്പെടുത്താം. മേയ് ഒന്ന് മുതൽ 18 കഴിഞ്ഞവർക്ക് വാക്സിൻ നൽകുകയാണ്. കോർപറേറ്റ് കമ്പനികൾ ജീവനക്കാരുടെ വാക്സിനേഷന് മുൻകൈയെടുക്കണം.
കൊവിഡ് വിവരങ്ങൾക്ക് കുടുംബ ഡോക്ടറുമായോ അടുത്തുള്ള ഡോക്‌ടറുമായോ ബന്ധപ്പെടുക. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഉത്തരവാദിത്വങ്ങൾ പരമാവധി നിറവേറ്റുന്നുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.
കൊവിഡ് രോഗികളെ ചികിത്സിച്ച മുംബയിലെ ഡോ.ശശാങ്ക് ജോഷി, ശ്രീനഗർ മെഡി. കോളേജിലെ ഡോ. നവീദ് നസീർ, റായ്പൂർ ബി.ആർ. അംബേദ്കർ മെഡി. കോളേജിലെ നഴ്സ് ഭാവന ധ്രുവ്, ബംഗളൂരു കെ.സി ജനറൽ ആശുപത്രിയിലെ സീനിയർ നഴ്സിംഗ് ഓഫീസർ സുരേഖ, ആംബുലൻസ് ഡ്രൈവർ പ്രേം വർമ്മ, കൊവിഡ് മുക്തയായ പ്രീതി ചതുർവേദി എന്നിവർ അനുഭവങ്ങൾ മോദിക്കൊപ്പം പങ്കുവച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |