സ്റ്റോക്ക്‌ഹോം: കൊവിഡ് മഹാമാരിയുടെ രണ്ടാം തരംഗത്തിൽ കടുത്ത പ്രതിസന്ധി നേരിടുന്ന ഇന്ത്യയെ സഹായിക്കാൻ ലോകരാജ്യങ്ങളോട് ആവശ്യപ്പെട്ട് പ്രമുഖ പരിസ്ഥിതി പ്രവർത്തക ഗ്രെറ്റ തുൻബെർഗ്.രാജ്യത്തെ സ്ഥിതിഗതികളിൽ വേദന അറിയിച്ചുകൊണ്ട് ഗ്രെറ്റ ട്വീറ്റ് ചെയ്തു.
ഇന്ത്യയിലെ സാഹചര്യങ്ങൾ ഹൃദയഭേദകമാണ്. ലോകജനത ഇന്ത്യക്ക് വേണ്ടി മുന്നോട്ടുവരണം. ഇന്ത്യക്കാവശ്യമായ സഹായങ്ങൾ നൽകണം എന്നതായിരുന്നു ഗ്രേറ്റയുടെ ട്വീറ്റ്.
ഇന്ത്യയിൽ നിന്നുള്ള വീഡിയോ റിപ്പോർട്ട് കൂടി ഗ്രേറ്റ തന്റെ ട്വീറ്റിനൊപ്പം പങ്കുവച്ചിട്ടുണ്ട്. ദില്ലിയിലെ ഒരു ആശുപത്രിയിൽ നിന്നുള്ള റിപ്പോർട്ടിൽ ചികിത്സയ്ക്ക് വേണ്ടി കാത്തിരുന്നവരിൽ അര ഡസനോളം പേർ മരിച്ചുപോയതായും രോഗികൾ ഓക്സിജന് വേണ്ടി യാചിക്കുന്നതുമാണ് ഉള്ളടക്കം.
പ്രമുഖരടക്കം നിരവധി പേരാണ് ഗ്രേറ്റയുടെ ട്വീറ്റിനോട് പ്രതികരണമറിയിച്ച് രംഗത്തെത്തിയിരിക്കുന്നത്.
നേരത്തെ വാക്സിൻ വിതരണവുമായി ബന്ധപ്പെട്ടും ഗ്രെറ്റ പ്രതികരിച്ചിരുന്നു.വാക്സിൻ വിതരണത്തിന്റെ കാര്യത്തിൽ ലോക രാജ്യങ്ങൾക്കിടയിൽഅസമത്വം നിലനിൽക്കുന്നുണ്ടെന്നും സമ്പന്നരാജ്യങ്ങൾ കൂടുതൽ ഡോസുകൾ വാങ്ങിയതിനാൽ ദരിദ്രരാജ്യങ്ങൾക്ക് വാക്സിൻ ലഭിക്കാതെ പോകുന്നുവെന്നുമായിരുന്നു ഗ്രെറ്റ പറഞ്ഞിരുന്നത്. അതേ സമയം ഇന്ത്യയിൽ കൊവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്നു.ആരോഗ്യമന്ത്രാലയത്തിന്റെകണക്ക് അനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനിടെ 3,46,786 കൊവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |