ന്യൂഡൽഹി: ഹരിയാനയിലും ആന്ധ്രയിലുമായി ഏഴ് കൊവിഡ് രോഗികൾ ഓക്സിജൻ കിട്ടാതെ മരിച്ചു. ഹരിയാനയിലെ ഹിസാറിലെ ഒരു ആശുപത്രിയിലാണ് ഇന്നലെ അഞ്ച് കൊവിഡ് രോഗികൾ മരിച്ചത്. ഇവരുടെ മരണം ഓക്‌സിജൻ കിട്ടാതെയാണെന്ന് ആരോപിച്ച് ബന്ധുക്കൾ ആശുപത്രിക്ക് മുന്നിൽ പ്രതിഷേധിച്ചു. സംഭവത്തിൽ സർക്കാർ അന്വേഷണം പ്രഖ്യാപിച്ചു.
ഹരിയാനയിൽ അടുത്തിടെയുണ്ടാകുന്ന മൂന്നാമത്തെ സംഭവമാണിത്. ഞായറാഴ്ച ഗുഡ്ഗാവിലെ സ്വകാര്യ ആശുപത്രിയിലും റേവാരിയിലെ ആശുപത്രിയിലും നാലു വീതം കൊവിഡ് രോഗികൾ ഒാക്സിജൻ കിട്ടാതെ മരിച്ചിരുന്നു.
ആന്ധ്രയിലെ വിശാഖപട്ടണത്തെ സർക്കാർ ആശുപത്രിയായ മഹാരാജാ സെൻട്രൽ ആശുപത്രിയിൽ രണ്ടു കൊവിഡ് രോഗികൾ മരിച്ചത് ഓക്സിജൻ വിതരണത്തിനിടെയുണ്ടായ സാങ്കേതിക പ്രശ്നങ്ങളെ തുടർന്നാണെന്നാണ് ആരോപണം. മരണം ഓക്‌സിജൻ പ്രതിസന്ധിയുമായി ബന്ധപ്പെട്ടല്ലെന്ന് അധികൃതർ വിശദീകരിച്ചെങ്കിലും ആശുപത്രിയിലെ 25 കൊവിഡ് രോഗികളെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |