മുംബയ്: മാമ്പഴങ്ങളിലെ രാജാവായ അൽഫോൺസോയ്ക്ക് അപരശല്യം രൂക്ഷം. ഡ്യൂപ്ളിക്കേുകൾക്ക് തടയിടാൻ ക്യൂ.ആർ കോഡ് പതിക്കാനൊരുങ്ങുകയാണ് ഇപ്പോൾ മഹാരാഷ്‌ട്ര. ഇന്നൊട്ടേറ ടെക് എന്ന സ്ഥാപനമാണ് മഹാരാഷ്ട്ര സർക്കാർ, ജ്യോഗ്രഫിക്കൽ ഇൻഡിക്കേഷൻ (ജി.ഐ) അതോറിറ്റി ഒഫ് ഇന്ത്യ എന്നിവയുടെ സഹകരണത്തോടെ അൽഫോൺസോയ്ക്ക് ക്യൂ.ആർ കോഡ് ചാർത്തുന്നത്.
മഹാരാഷ്‌ട്രയിലെ കൊങ്കൺ റീജിയണാണ് അൽഫോൺസോയുടെ പ്രമുഖ ഉത്പാദക കേന്ദ്രം. മറ്റ് ഒട്ടേറെ ഇനം മാങ്ങകൾ, അൽഫോൺസോ എന്ന ലേബലിൽ വിപണിയിൽ വിറ്റഴിയുന്നത് ഇവിടുത്തെ കർഷകരെ വലയ്ക്കുന്നുണ്ട്. ഭൗമസൂചികാ പദവി (ജി.ഐ) ടാഗുള്ള മാമ്പഴമാണ് അൽഫോൺസോ. മാമ്പഴത്തിൽ പതിക്കുന്ന ക്യൂ.ആർ കോഡ് സ്‌കാൻ ചെയ്‌താൽ ജി.ഐ ടാഗ്, കൃഷിസ്ഥലത്തിന്റെയും കർഷകരുടെയും വിവരങ്ങൾ തുടങ്ങിയവ ഉപഭോക്താവിന് ലഭിക്കും. ഇതുവഴി ഒറിജിനലിനെ തിരിച്ചറിയാനാകും.
കൊങ്കണിലെ 5,000 ഏക്കറിലെ അൽഫോൺസോ മാമ്പഴങ്ങളിലാണ് ക്യൂ.ആർ കോഡ് പതിക്കുക. ആയിരത്തിലേറെ കർഷകർക്ക് ഇതു ഗുണമാകും. പ്രതിവർഷം 15,000 ടൺ അൽഫോൺസോ ഇന്ത്യ കയറ്റുമതി ചെയ്യുന്നുണ്ട്. ബ്രിട്ടൻ, യൂറോപ്പ്, ചൈന, ഗൾഫ് എന്നിവയാണ് പ്രധാന വിപണികൾ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |