മാഡ്രിഡ്: യൂറോപ്യൻ ചാമ്പ്യൻസ് ലീഗ് സെമി ഫൈനൽ ഒന്നാം പാദ പോരാട്ടത്തിൽ ഇന്ന് രാത്രി റയൽ മാഡ്രിഡും ചെൽസിയും തമ്മിൽ ഏറ്റുമുട്ടും. റയലിന്റെ തട്ടകമായ ആൽബർട്ടോ ഡെസ്റ്രിഫാനൊ സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം ഇന്ന് രാത്രി 12.30നാണ് മത്സരത്തിന്റെ കിക്കോഫ്.
യൂറോപ്യൻ ചാമ്പ്യൻസ് ലീഗ് ഉൾപ്പെടെയുള്ളവയ്ക്ക് ബദലായി യൂറോപ്യൻ സൂപ്പർ ലീഗ് എന്ന ഗ്ലാമർ ലീഗ് എന്ന പദ്ധതി ഉയർത്തിയ വിവാദങ്ങൾ സജീവമായ അന്തരീക്ഷത്തിലാണ് സെമി പോരാട്ടം നടക്കുന്നത്. ആരാധകരുടെ പ്രതിഷേധത്തെത്തുടർന്ന് ചെൽസി സൂപ്പർ ലീഗിൽ നിന്ന് പിൻമാറിയെങ്കിലും സൂപ്പർ ലീഗിന്റെ ചെയർമാനും റയൽ പ്രസിഡന്റുമായ ഫ്ലോറന്റിന പെരസ് ആരെല്ലാം പോയാലും മുന്നോട്ട് തന്നെയെന്ന നിലപാടിലാണ്.
നോട്ട് ദ പോയിന്റ്
റയൽ മാഡ്രിഡ് ലിവർപൂളിനേയും ചെൽസി എഫ്.സി പോർട്ടോയെയും ക്വാർട്ടറിൽ വീഴ്ത്തിയാണ് സെമി ടിക്കറ്റ് എടുത്തത്.
ഇതിന് മുമ്പ് മൂന്ന് തവണയാണ് യൂറോപ്യൻ ചാമ്പ്യൻഷിപ്പിൽ റയൽ മാഡ്രിഡും ചെൽസിയും മുഖാമുഖം വന്നത്. രണ്ട് തവണ ചെൽസി ജയിച്ചപ്പോൾ ഒരു തവണപോലും റയലിന് ജയം നേടാനായില്ല. ഒരു മത്സരം സമനിലയായി.
163-ാം തവണയാണ് ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ സ്പാനിഷ്, ഇംഗ്ലീഷ് ടീമുകൾ മുഖാമുഖം വരുന്നത്. സ്പാനിഷ് ടീമുകൾക്കെതിരെ അവസാനം കളിച്ച ഏഴ് ചാമ്പ്യൻസ് മത്സരങ്ങളിൽ നാലിലും വിജയം നേടാൻ ഇംഗ്ലീഷ് ടീമുകൾക്കായിട്ടുണ്ട്.
റയൽ പതിന്നാലാം തവണയാണ് ചാമ്പ്യൻസ് ലീഗ് സെമിക്കിറങ്ങുന്നത്. ചെൽസി ഏഴാം തവണയും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |