തിരുവനന്തപുരം: മെഗാ വാക്സിനേഷൻ കേന്ദ്രങ്ങൾ രോഗവ്യാപന കേന്ദ്രങ്ങളാകുന്നുവെന്നും അവിടങ്ങളിൽ മനുഷാവകാശ ലംഘനങ്ങളാണ് നടക്കുന്നതെന്നുമുള്ള കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്റെ ആരോപണനത്തിന് മറുപടി നൽകാനില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വാക്സിൻ ദൗർലഭ്യത്തിൽ നിന്നും ശ്രദ്ധ തിരിച്ചുവിടാൻ വേണ്ടി മറ്റേതെങ്കിലും ന്യായങ്ങൾ പറയുന്നത് ശരിയായ രീതിയല്ലെന്നും മുഖ്യമന്ത്രി വിമർശിച്ചു.
പ്രതികരിക്കാൻ പോകുകയാണെങ്കിൽ അദ്ദേഹം പറഞ്ഞതിന്റെ നിലവാരത്തിലാകും താൻ പ്രതികരിക്കേണ്ടി വരികയെന്നും അത് അന്തരീക്ഷത്തെ തന്നെ വല്ലാത്ത അവസ്ഥയിലാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇപ്പോൾ അത്തരം കാര്യങ്ങൾക്കല്ല ശ്രദ്ധ നൽകേണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ആളുകൾ ഒത്തുചേർന്നുകൊണ്ട് ഇതിനെ(കൊവിഡിനെ) എങ്ങനെ പ്രതിരോധിക്കാൻ കഴിയുമെന്നാണ് ആലോചിക്കേണ്ടത്. വാക്സിനേഷൻ ഏറ്റവും പ്രധാനമാണെന്നത് എല്ലാവർക്കും മനസിലാക്കാൻ കഴിയുന്ന കാര്യമാണ്. വാക്സിന്റെ കാര്യത്തിൽ ചിലർ നേരത്തെ എതിർപ്പ് രേഖപ്പെടുത്തിയിരുന്നു. അവർ പോലും ഇപ്പോൾ ആ എതിർപ്പ് പരസ്യമായി രേഖപ്പെടുത്താൻ മടിച്ചുനിൽക്കുകയാണ്.
കാരണം വാക്സിനേഷൻ വളരെ ഫലപ്രദമാണ് എന്ന് കണ്ടിട്ടുണ്ട്. അപ്പോൾ വാക്സിനേഷൻ നടത്തുന്നതിനായി ആളുകൾ വലിയ തോതിൽ മുന്നോട്ട് വരും. അതിനായി ചെറുതുംവലുതുമായ കേന്ദ്രങ്ങളുണ്ട്. അത്തരം കേന്ദ്രങ്ങളിൽ ആളുകൾ തിരക്കുക്കൂട്ടി എത്തുന്നുണ്ടെന്നത് ശരിയാണ്. മുഖ്യമന്ത്രി വിശദീകരിച്ചു. ഇങ്ങനെ എത്തുന്നവർക്കെല്ലാം വാക്സിനേഷൻ നൽകാൻ സാധിക്കുമായിരുന്നു എന്നും എന്നാൽ ആവശ്യത്തിന് സർക്കാരിന്റെ കൈയ്യിൽ വാക്സിൻ സ്റ്റോക്കില്ല എന്നതാണ് പ്രശ്നമെന്നും അദ്ദേഹം പറഞ്ഞു.
content highlight: cm pinarayi vijayan says he wont respond to v muraleedharans allegations.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |