കൊച്ചി: കേരള മീഡിയ അക്കാഡമിയുടെ 2020-21ലെ മാദ്ധ്യമ ഗവേഷണ ഫെലോഷിപ്പിന് കേരളകൗമുദി കൊച്ചി റിപ്പോർട്ടർ സി.എസ്.ഷാലറ്റ് ഉൾപ്പെടെ 26 പേർ അർഹരായി. '21-ാം നൂറ്റാണ്ടിൽ മാദ്ധ്യമ ലോകത്ത് ദളിത്-ആദിവാസി വിഭാഗങ്ങളുടെ കൊഴിഞ്ഞുപോക്ക്' എന്ന വിഷയത്തിൽ ഗവേഷണത്തിനാണ് ഷാലറ്റിന് ഫെലോഷിപ്പ് ലഭിച്ചത്. 10,000 രൂപയുടെ പൊതു ഗവേഷണ ഫെലോഷിപ്പാണ്. എറണാകുളം ഇടക്കൊച്ചി ചിറപ്പുറത്ത് വീട്ടിൽ സി.എ ഷൈലേഷ് കുമാറിന്റെയും ലീലയുടെയും മകളും സുബിൻ .വി.കെയുടെ ഭാര്യയുമാണ് സി.എസ്. ഷാലറ്റ്. റീച്ച് യു.എസ് എയ്ഡ് മീഡിയയുടെ ഫെലോഷിപ്പ് തുടർച്ചയായി രണ്ട് തവണ ലഭിച്ചിരുന്നു.
ഒരു ലക്ഷം രൂപ വീതമുള്ള സൂക്ഷ്മ ഗവേഷണ ഫെലോഷിപ്പിന് മാതൃഭൂമി സബ്എഡിറ്റർ റെജി ആർ. നായരും ദേശാഭിമാനി ചീഫ് സബ്എഡിറ്റർ ദിനേശ് വർമയും അർഹരായതായി അക്കാഡമി ചെയർമാൻ ആർ.എസ്.ബാബു പറഞ്ഞു.75,000 രൂപ വീതമുള്ള സമഗ്ര ഗവേഷണ ഫെലോഷിപ്പ് ഡി.പ്രമേഷ് കുമാർ (മാതൃഭൂമി ടിവി), സിബി കാട്ടാമ്പിളളി (മലയാള മനോരമ), പി.വി.ജിജോ (ദേശാഭിമാനി), എസ്.രാധാകൃഷ്ണൻ (മാസ്‌കോം), അഖില പ്രേമചന്ദ്രൻ (ഏഷ്യാനെറ്റ് ന്യൂസ്), എൻ.ടി.പ്രമോദ് (മാധ്യമം),എൻ.കെ.ഭൂപേഷ്, നൗഫിയ ടി.എസ് എന്നിവർക്കാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |