തൃക്കാക്കര: വൈഗ കൊലക്കേസ് പ്രതി സാനുമോഹന്റെ കസ്റ്റഡി കാലാവധി അഞ്ചു ദിവസം നീട്ടാൻ പൊലീസ് അപേക്ഷ നൽകും. നാളെ വൈകിട്ടാണ് കാലാവധി അവസാനിക്കുക. തമിഴ്നാട്, കർണാടക, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ തെളിവെടുപ്പിന് കൊണ്ടുപോയിരുന്നു.അതിനാൽ നാട്ടിലെ തെളിവെടുപ്പ് പൂർത്തിയായിട്ടില്ല.
വൈഗ കൊല്ലപ്പെട്ട ദിവസം ആലപ്പുഴ തൃക്കുന്നപ്പുഴയിൽ നിന്ന് സാനു വൈഗയുമായി കാക്കനാട്ടെ ഫ്‌ളാറ്റിലേക്ക് വരുന്നതിനിടെ ഭക്ഷണം വാങ്ങിയ അരൂരിലെ ബേക്കറിയിയിലും രമ്യയുടെ സഹോദരിയുടേതടക്കം മൂന്ന് വീടുകളിലും തെളിവെടുപ്പ് നടത്താനുണ്ട്. രമ്യയുടെ സാന്നിധ്യത്തിലും ചോദ്യം ചെയ്യൽ അനിവാര്യമാണ്.
ഇന്നലെ കാക്കനാട് പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ സാനുവിന് കൊവിഡ് ടെസ്റ്റ് നടത്തി. ഫലം നെഗറ്റീവായിരുന്നു. സംസ്ഥാനത്തിന് പുറത്ത് പോയി വന്നതിനാൽ കൊവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് ഏഴ് ദിവസം ക്വാറന്റൈനിൽ കഴിയണം. ആർ.ടി.പി .സി ആർ ഫലം അറിയുംവരെ പുറത്തിറങ്ങാൻ കഴിയില്ല. ഇതിനായി രണ്ട് ദിവസം കൂടി വേണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |