തിരുവനന്തപുരം: കൊവിഡ് സാഹചര്യത്തിൽ വിദ്യാർത്ഥികളോട് നീതി പുലർത്തിയതായിരുന്നു ഇന്നലെ നടന്ന എസ്.എസ്.എൽ.സി സാമൂഹ്യശാസ്ത്രം പരീക്ഷ. ചോദ്യങ്ങളെല്ലാം നേരിട്ടുള്ളവയും മോഡൽ പരീക്ഷയുടെ മാതൃകയിലുള്ളവയുമായിരുന്നു. മോഡൽ പരീക്ഷയിലെ ചില ചോദ്യങ്ങൾ ആവർത്തിക്കുകയും ചെയ്തു.
80 മാർക്കിന്റെ പരീക്ഷയ്ക്ക് 160 മാർക്കിന്റെ ചോദ്യങ്ങളുണ്ടായിരുന്നു. ഇതിൽ 120 മാർക്കിന്റെ ചോദ്യങ്ങളും ഫോക്കസ് ഏരിയയിൽ നിന്ന് തന്നെയായിരുന്നു. ഒരു മാർക്കിന്റെ 12 ചോദ്യങ്ങളിൽ ഫോക്കസ് ഏരിയയിൽ ഉൾപ്പെടാത്തവയുണ്ടായിരുന്നെങ്കിലും മോഡൽ പരീക്ഷയ്ക്ക് ചോദിച്ചവയായിരുന്നു. നാല്, ആറ് മാർക്കുകളുടെ ചോദ്യങ്ങളെല്ലാം ഫോക്കസ് ഏരിയയ്ക്കുള്ളിൽ നിന്നുവന്നു. ഭൂപടത്തിൽ അടയാളപ്പെടുത്താനുള്ള നാല് മാർക്കിന്റെ ചോദ്യം സ്ഥിരം പാറ്റേണിലുള്ളതായതിനാൽ മാർക്ക് നേടാൻ ബുദ്ധിമുട്ടില്ല. ആറ് മാർക്കിന്റെ ചോദ്യങ്ങളിൽ ചിലതിന് സൂചകങ്ങൾ നൽകിയിട്ടുണ്ട്. മാനവവിഭവശേഷി വികസനം ഇന്ത്യയിൽ, പൊതുഭരണം, വൈവിദ്ധ്യങ്ങളുടെ ഇന്ത്യ എന്നീ മൂന്ന് പാഠങ്ങളിൽ നിന്നുമാത്രം 60 മാർക്കിന്റെ ചോദ്യങ്ങൾ ചോദിച്ചു.
ഇത്തവണ ചോദ്യങ്ങൾക്കൊക്കെ പോയിന്റുകൾ മാത്രം എഴുതിയാൽ മതി. വിവരിച്ച് ഉത്തരമെഴുതുന്ന രീതി മാറി. റിവിഷൻ ക്ലാസിൽ ചർച്ച ചെയ്ത ചോദ്യങ്ങളൊക്കെയാണ് പരീക്ഷയ്ക്ക് വന്നത്. എല്ലാ നിലവാരത്തിലുമുള്ള വിദ്യാർത്ഥികൾക്ക് നല്ല മാർക്ക് നേടാനാകും. ശരാശരിക്കാർക്കും എ പ്ലസ് നേടാം.
- കൃഷ്ണകാന്ത് ആർ.ഒ
സാമൂഹ്യശാസ്ത്രം അദ്ധ്യാപകൻ, ഗവ.എച്ച്.എസ്.എസ് നെടുവേലി, തിരുവനന്തപുരം
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |