SignIn
Kerala Kaumudi Online
Thursday, 25 April 2024 7.17 AM IST

കഥകളുടെ മധുരം ബാക്കി,​ സുമംഗല യാത്രയായി

sumangala

വടക്കാഞ്ചേരി:കുഞ്ഞു മനസുകളിൽ കഥകളുടെ മിഠായി മധുരവും നെയ്പ്പായസവും ആവോളം വിളമ്പി 'സുമംഗല മുത്തശ്ശി'യായി നിറഞ്ഞു നിന്ന ബാലസാഹിത്യകാരി ലീല നമ്പൂതിരിപ്പാട് (87) അന്തരിച്ചു. വടക്കാഞ്ചേരിക്കടുത്ത് കുമരനെല്ലൂരിൽ മകൻ അഷ്‌ടമൂർത്തിയുടെ വസതിയായ ദേശമംഗലം മനയിൽ ഇന്നലെ വൈകിട്ട് 6.15നായിരുന്നു അന്ത്യം. വാർദ്ധക്യ സഹജമായ അസുഖങ്ങൾ മൂലം മൂന്ന് മാസമായി ചികിത്സയിലായിരുന്നു. സംസ്‌കാരം ഇന്ന് രാവിലെ 11 ന് പാറമേക്കാവ് ശാന്തിഘട്ടിൽ നടക്കും.

1979 ൽ ബാലസാഹിത്യത്തിലെ സംഭാവനകൾക്ക് കേരള സാഹിത്യ അക്കാഡമി അവാർഡും, 1999ൽ ആജീവനാന്ത സംഭാവനയ്‌ക്ക് ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് അവാർഡും കേന്ദ്ര സാഹിത്യ അക്കാഡമിയുടെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരവും ഉൾപ്പെടെ നിരവധി അവാർഡുകൾ നേടിയിട്ടുണ്ട്.

സുമംഗല തൂലികാ നാമം ആയിരുന്നു. 40 വർഷമായി കുട്ടികൾക്കായി നിരവധി കൃതികൾ രചിച്ച സുമംഗല മൂന്ന് വർഷം മുമ്പ് എഴുത്ത് നിറുത്തുകയാണെന്ന് പ്രഖ്യാപിച്ചിരുന്നു. 37 പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. 23 എണ്ണവും ബാലസാഹിത്യമാണ്.പഞ്ചതന്ത്രം, മിഠായിപ്പൊതി, നെയ്പായസം, മഞ്ചാടിക്കുരു, കുറിഞ്ഞിയും കൂട്ടുകാരും,​ ഭാഗവത കഥകൾ തുടങ്ങിയവയാണ് പ്രധാന രചനകൾ.

1934 മേയ് 16 ന് പാലക്കാട് വെള്ളിനേഴി ഒളപ്പമണ്ണ മനയിലാണ് ജനനം. പിതാവ് സംസ്‌കൃത പണ്ഡിതനും കവിയുമായ ഒ.എം.സി നാരായണൻ നമ്പൂതിരിപ്പാട്. മാതാവ്,​ നമ്പൂതിരി സമുദായത്തിലെ പരിഷ്കരണ പ്രസ്ഥാനത്തിനു നേതൃത്വം നൽകിയവരിലൊരാളായ കുറൂർ ഉണ്ണിനമ്പൂതിരിപ്പാടിന്റെ മകൾ ഉമാ അന്തർജ്ജനം.

പരേതനായ അഷ്ടമൂർത്തി നമ്പൂതിരിപ്പാടാണ് ഭർത്താവ്.

മക്കൾ: ഡോ. ഉഷ, നാരായണൻ, അഷ്ടമൂർത്തി. മരുമക്കൾ: ഡോ. നീലകണ്ഠൻ, ഉഷ, ഗൗരി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SUMANGALA
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.