SignIn
Kerala Kaumudi Online
Wednesday, 24 April 2024 4.50 PM IST

കൊവിൻ ആപ്പിലെ തകരാർ സ്വകാര്യമേഖലയെ സഹായിക്കാൻ: വി.മുരളീധരൻ

cowin

ന്യൂഡൽഹി: കൊവിൻ പോർട്ടലിലെ തകരാർ പരിഹരിക്കാത്തത് സ്വകാര്യ ആശുപത്രികളെ സഹായിക്കാനാണെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ. കേരളത്തിലെ വാക്‌സിൻ വിതരണത്തിലെ അപാകതയ്ക്ക് ഇനിയും പരിഹാരം കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കൊവിൻ പോർട്ടലിലെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ ആരോഗ്യകുപ്പ് എന്ത് നടപടിയെടുത്തുവെന്ന് വി.മുരളീധരൻ ചോദിച്ചു. മെഗാവാക്‌സിനേഷൻ ക്യാമ്പുകളിൽ നടക്കുന്നത് മനുഷ്യാവകാശലംഘനമാണ്. ആരാണ് മെഗാവാക്‌സിനേഷൻ ക്യാമ്പുകൾ സംഘടിപ്പിക്കാൻ പറഞ്ഞതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. പ്രാഥമികാരോഗ്യകേന്ദ്രങ്ങൾ മുതൽ പൊതുജനാരോഗ്യമേഖല ശക്തമായ കേരളത്തിൽ എന്തുകൊണ്ട് അവയിലൂടെ വാക്‌സിൻ വിതരണം നടത്തുന്നില്ല.


രാജ്യത്ത് ആർ.ടി.പി.സി.ആർ ടെസ്​റ്റിന് ഏ​റ്റവുംകൂടുതൽ പണമീടാക്കുന്ന സംസ്ഥാനസർക്കാരിന് വാക്‌സിന്റെ പേരിൽ കേന്ദ്രത്തെ കു​റ്റപ്പെടുത്താൻ യോഗ്യതയില്ല. മ​റ്റ് സംസ്ഥാനങ്ങളിലെ രോഗികളെക്കുറിച്ച് ആശങ്കപ്പെടുന്ന ഇടത് നേതാക്കൾ കേരളത്തിലെ സ്ഥിതി വ്യക്തമാക്കണം. കേരളത്തിലെ ഒഴിവുള്ള ഐ.സി.യു കിടക്കകളുടെയും ഓക്‌സിജൻ ബെഡുകളുടെയും ജില്ല തിരിച്ചുള്ള കണക്ക് പുറത്ത് വിടണം. കോട്ടയം, തൃശൂർ, മെഡിക്കൽ കോളേജുകളിൽ കേന്ദ്രഫണ്ട് പ്രകാരം അനുവദിച്ച ഓക്‌സിജൻ പ്ലാന്റുകൾ ഇപ്പോഴും പ്രവർത്തനക്ഷമമാവാത്തത് സംസ്ഥാന ആരോഗ്യവകുപ്പിന്റെ പിടിപ്പുകേടാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: COVID
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.