ലക്‌നൗ: ഉത്തർ പ്രദേശിലെ മീററ്റിൽ രണ്ട് ആശുപത്രികളിലായി ഏഴ് കൊവിഡ് രോഗികൾ ഒാക്സിജൻ ലഭിക്കാതെ മരിച്ചു. ആശുപത്രികളിൽ കടുത്ത ഓക്സിജൻ ക്ഷാമമാണുള്ളതെന്നും അതാണ് രോഗികളുടെ മരണത്തിലേക്ക് നയിച്ചതെന്നും ഡോക്ടർമാർ പറഞ്ഞു. സ്വകാര്യ ആശുപത്രിയായ ആനന്ദിലെ മൂന്ന് രോഗികളും കെ.എം.സി ആശുപത്രിയിലെ നാല് പേരുമാണ് മരിച്ചത്.
ഇത് കൂടാതെ തിങ്കളാഴ്ച മൂന്ന് രോഗികൾ മരിച്ചതായി കെ.എം.സി ആശുപത്രി മേധാവി ഡോ. സുനിൽ ഗുപ്ത പറഞ്ഞു. ഉച്ചയ്ക്ക് 12 മുതൽ രാത്രി എട്ടുമണി വരെ ആശുപത്രിയിൽ ഓക്സിജൻ ഇല്ലായിരുന്നു. അങ്ങനെ സംഭവിച്ചില്ലായിരുന്നുവെങ്കിൽ രോഗികളെ രക്ഷിക്കാൻ സാധിച്ചേനെയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, സംസ്ഥാനത്ത് ഓക്സിജൻ ക്ഷാമമില്ലെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആവർത്തിച്ചു. മീററ്റിലെ പല ആശുപത്രികളും രോഗികളുടെ ബന്ധുക്കളോട് ഓക്സിജൻ എത്തിച്ചുകൊടുക്കാൻ ആവശ്യപ്പെടുന്നതായും റിപ്പോർട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |