മഞ്ചേരി: കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ജില്ലയിലെ വ്യാപാര സ്ഥാപനങ്ങളുടെ പ്രവർത്തന സമയം രാവിലെ ഏഴ് മുതൽ വൈകിട്ട് 7.30 വരെ പരിമിതപ്പെടുത്തിയത് വ്യാപാരികളെ പ്രതിസന്ധി യിലാക്കുന്നു. മാന്ദ്യത്തിലായിരുന്ന വിപണിയെ ഈ പെരുന്നാളി നു തിരികെ പിടികാനുള്ള പ്രതീക്ഷയ്ക്കാണ്മങ്ങലേറ്റത് . കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി വ്യാപാര സ്ഥാപനങ്ങളുടെ പ്രവർത്തനം രാത്രി ഒമ്പത് മണിവരെയായി പരിമിതപ്പെടുത്തിയത്. എന്നാൽ പിന്നീട് കണ്ടെയ്ൻമെന്റ് സോണുകളിലും ടെസ്റ്റ് പോസിറ്റീവിറ്റി കൂടിയ സ്ഥലങ്ങളിലും വ്യാപാര സ്ഥാപനങ്ങളുടെ പ്രവർത്തന സമയം രാവിലെ ഏഴ് മുതൽ വൈകിട്ട് 7.30 വരെയാക്കി. മെഡിക്കൽ ഷോപ്പും ഹോട്ടലുകളിൽ പാർസൽ സർവീസും മാത്രമാണ് ഒമ്പതുവരെ പ്രവർത്തിക്കുന്നത്. ഇതോടെ പെരുന്നാൾ വിപണി മുന്നിൽ കണ്ട് സാധനങ്ങൾ ഇറക്കുമതി ചെയ്ത ടെക്സ്റ്റൈൽ, ചെരുപ്പ് , ഫാൻസി മേഖലകളിലെ വ്യാപാരികൾ പ്രതിസന്ധിയിലായി. ശനി, ഞായർ ദിവസങ്ങളിൽ അവശ്യ സാധനങ്ങൾ വിൽക്കുന്ന സ്ഥാപനങ്ങളേ തുറക്കാവൂ എന്നതും കച്ചവടത്തെ കാര്യമായി ബാധിക്കുമെന്ന് വ്യാപാരികൾ പറയുന്നു.
നോമ്പുതുറയ്ക്കു ശേഷം വസ്ത്രങ്ങൾ എടുക്കാൻ വരുന്നവരാണ് അധികവും
പെരുന്നാൾ വിപണി സജീവമാകാൻ ഇനി കുറച്ചു ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ
കൊവിഡ് നിയന്ത്രണങ്ങൾ വ്യാപാരികൾക്ക് വലിയ തിരിച്ചടിയാവുമെന്നാണ് വിലയിരുത്തൽ.
ജാഗ്രത
പരമാവധി ജാഗ്രത പാലിച്ച് കച്ചവടം കൊഴുപ്പിക്കാനുള്ള ശ്രമത്തിലാണ് വ്യാപാരികൾ
മഞ്ചേരിയിലെ വസ്ത്ര വ്യാപാര സ്ഥാപനങ്ങൾ ഉപഭോക്താക്കൾക്ക്
കടയിൽ പ്രവേശിക്കുംമുമ്പ് കൈകഴുകാനും സാനിറ്റൈസർ ഉപയോഗിക്കാനും സൗകര്യമൊരുക്കിയിട്ടുണ്ട്.
മാസ്‌ക് ഇല്ലാത്തവരെ ഒരു സ്ഥാപനത്തിലും പ്രവേശിപ്പിക്കുന്നില്ല.
പ്രധാന സ്ഥാപനങ്ങളിലും വ്യാപാരസമുച്ചയങ്ങളിലും തെർമൽ സ്‌കാനറും ഉപയോഗിക്കുന്നുണ്ട്.
സന്ദർശകവിവരങ്ങൾ രേഖപ്പെടുത്താൻ വിസിറ്റേഴ്സ് ഡയറിയുമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |