മോസ്കോ: മൊബൈൽ ആപ്ലിക്കേഷൻ വിപണിയിലെ ആധിപത്യം ദുരുപയോഗം ചെയ്തെന്നാരോപിച്ച് ആപ്പിളിന് 12 മില്യൺ ഡോളർ പിഴചുമത്തിയതായി റഷ്യ. യു.എസ് ടെക് ഭീമനായ ആപ്പിളിന്റെ ഐ.ഒ.എസ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിലൂടെ ആപ്ലിക്കേഷനുകൾ വിതരണം ചെയ്യുന്നത് അവരുടെ സ്വന്തം ഉത്പന്നങ്ങൾക്ക് മത്സരാധിഷ്ഠിത നേട്ടം നൽകിയെന്ന് ഫെഡറൽ ആന്റി-മോണോപ്പോളി സർവീസ്(എഫ്.എ.എസ്) ചൊവ്വാഴ്ച വ്യക്തമാക്കിയിരുന്നു. പിഴ വിധിച്ച നടപടിക്കെതിരെ അപ്പീൽ നൽകുമെന്ന് ആപ്പിൾ അറിയിച്ചു. പാശ്ചാത്യ ടെക് കമ്പനികൾക്ക് റഷ്യയിൽ കടുത്ത സമ്മർദമാണ് കുറച്ചുമാസങ്ങളായി നേരിടേണ്ടിവരുന്നതെന്നാണ് റിപ്പോർട്ടുകൾ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |